Get Updates
Get notified of breaking news, exclusive insights, and must-see stories!

മട്ടാഞ്ചേരിയില്‍ തോമസും ഇബ്രാഹിംകുഞ്ഞും

കൊച്ചി: എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായി വി.കെ.ഇബ്രാഹിംകുഞ്ഞ് മത്സരിക്കും. ഇബ്രാഹിംകുഞ്ഞിനെ സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടി ജില്ലാക്കമ്മിറ്റിയുടെ നിര്‍ദേശത്തിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്കിയതായി അറിയുന്നു.

യുഡിഎഫിന്റെ സ്ഥിരം തട്ടകമായിരുന്ന മട്ടാഞ്ചേരി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് നേടിക്കൊടുത്ത സിപിഎം സ്വതന്ത്രന്‍ എം.എ. തോമസിനെയാണ് ഇബ്രാഹിംകുഞ്ഞ് നേരിടേണ്ടിവരിക. മണ്ഡലത്തില്‍ വ്യാപകമായി ബന്ധങ്ങളുള്ള എം.എ. തോമസിനെ ഇത്തവണയും രംഗത്തിറക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

മുസ്ലീംലീഗ് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമാണ് ഇബ്രാഹിംകുഞ്ഞ്. മുസ്ലിംലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു. മട്ടാഞ്ചേരിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട ടി.എ. അഹമ്മദ് കബീറിനെ ഇത്തവണയും പരിഗണിച്ചിരുന്നു. കബീറിനെ മലബാറിലെ ലീഗ് സീറ്റുകളിലൊന്നില്‍ മത്സരിപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ ഇപ്പോഴത്തെ തീരുമാനം.

മുസ്ലീംലീഗിന്റെ മട്ടാഞ്ചേരി സീറ്റില്‍ മത്സരിക്കാന്‍ യുഡിഎഫ് ഘടകകക്ഷിയായ സിഎംപിയുടെ നേതാവ് എം.വി. രാഘവനും താല്പര്യം പ്രകടിപ്പിച്ചിരുന്നു. രാഘവന് മറ്റേതെങ്കിലും സുരക്ഷിത മണ്ഡലം നല്കാമെന്ന് യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് ലീഗ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിനും ഈ മണ്ഡലത്തില്‍ നോട്ടമുണ്ടായിരുന്നതാണ്.

എം.എം. ഹസന് വേണ്ടി മട്ടാഞ്ചേരി വിട്ടു കൊടുത്താല്‍ ആലുവയോ കുന്നത്തുനാടോ ലീഗിന് നല്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഇടതുമുന്നണിയില്‍ സിപിഎം നേതാവായ എം.എം. ലോറന്‍സിനെ മട്ടാഞ്ചേരിയില്‍ മത്സരിപ്പിക്കാനും ആലോചനയുണ്ടായിരുന്നതാണ്. എന്നാല്‍ സമുദായ സമവാക്യങ്ങളും വാണിജ്യ മണ്ഡലങ്ങളും നിര്‍ണായക സ്വാധീനം ചെലുത്തുന്ന മണ്ഡലത്തില്‍ എം.എ. തോമസിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+