ശര്‍മയുടെ സ്ഥാനാര്‍ഥിത്വം: പിബി തീരുമാനിക്കും
കൊച്ചി: വൈദ്യുതി-സഹകരണ മന്ത്രി എസ്.ശര്‍മ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനമെടുക്കും. ശര്‍മയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി ജില്ലാക്കമ്മിറ്റിയും രണ്ട് തട്ടിലായതാണ് തീരുമാനം പൊളിറ്റ് ബ്യൂറോയ്ക്ക് വിടാന്‍ ഇടയാക്കിയത്. അടുത്ത പൊളിറ്റ് ബ്യൂറോ യോഗത്തില്‍ തന്നെ ഈ വിഷയം ചര്‍ച്ചയ്ക്കെടുക്കും.
എറണാകുളം ജില്ലയിലെ വടക്കേക്കര മണ്ഡലത്തില്‍ 1987ലാണ് ഡിവൈഎഫ്ഐ നേതാവായിരുന്ന ശര്‍മ ആദ്യമായി മത്സരത്തിനിറങ്ങിയത്. തുടര്‍ന്ന് 91ലും 96ലും അദ്ദേഹം ഇവിടെ നിന്ന് നിയമസഭയിലെത്തി. വൈദ്യുതി, സഹകരണ വകുപ്പുകളെ ചുമതലയുണ്ടായിരുന്ന മന്ത്രി പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തെത്തിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചപ്പോഴാണ് ശര്‍മയെ സിപിഎം ആ സ്ഥാനത്തേക്ക് നിയോഗിച്ചത്.
പിണറായി സെക്രട്ടറിയും ശര്‍മ മന്ത്രിയുമാകുന്ന ഘട്ടത്തില്‍ സിപിഎമ്മില്‍ വിഎസ് വിഭാഗത്തിന്റെ ശക്തരായ നേതാക്കളായിരുന്നു ഇരുവരും. പിന്നീട് പിണറായി വിഎസ്സില്‍ നിന്നകലുകയും സ്വയം ശക്തികേന്ദ്രമായി മാറുകയും ചെയ്തെങ്കിലും വിഎസ്സിന്റെ അടുത്ത വക്താവായി ശര്‍മ തുടര്‍ന്നു. എറണാകുളം ജില്ലയില്‍ സിഐടിയും വിഭാഗത്തെ ചെറുത്ത് വിഎസ് വിഭാഗത്തിന്റെ ആധിപത്യം നിലനിര്‍ത്തുന്നതില്‍ ശര്‍മ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്.
സിഐടിയു വിഭാഗത്തിന്റെ ശത്രുവായ ശര്‍മയെ സിഐടിയു വിഭാഗത്തിന് ശക്തമായ സാന്നിധ്യമുള്ള മണ്ഡലത്തില്‍ മത്സരത്തിനിറക്കുന്നത് അപകടമാകുമെന്ന് ജില്ലാക്കമ്മിറ്റിയിലെ ഒരു വിഭാഗം പറയുന്നു. ഈ വാദത്തെ അവഗണിച്ചുകൊണ്ട് ശര്‍മയെ സ്ഥാനാര്‍ഥിയാക്കാനാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്.
അതേ സമയം തുടര്‍ച്ചയായി രണ്ടു വട്ടം ജയിച്ചവരെ മാറ്റിനിര്‍ത്തണമെന്നും ഒരു മണ്ഡലത്തിലെ വിജയസാധ്യതയ്ക്ക് അനിവാര്യമാണെങ്കില്‍ മാത്രം ഇളവ് അനുവദിച്ചാല്‍ മതിയെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ തള്ളി. ജില്ലാ കമ്മിറ്റി വീണ്ടും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പരാതി പൊളിറ്റ് ബ്യൂറോയിലെത്തിയത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications