കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപി 11 സീറ്റ് ആവശ്യപ്പെടും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ ആവശ്യപ്പെടാന്‍ എന്‍സിപി നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ തവണ 11 സീറ്റുകള്‍ അനുവദിച്ചിരുന്നുവെങ്കിലും എട്ട് സീറ്റുകളില്‍ മാത്രമേ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നുള്ളൂ.

കണ്ണൂര്‍, മലപ്പുറം, തിരൂര്‍ എന്നീ സീറ്റുകള്‍ ഇടതുമുന്നണിയുടെ താല്പര്യങ്ങള്‍ക്കു വേണ്ടി എന്‍സിപി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ് വിമതനും മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍ ഐഎന്‍എല്ലിനും വേണ്ടിയാണ് പാര്‍ട്ടി ഒഴിഞ്ഞുനിന്നത്.

എന്നാല്‍ ഇത്തവണ 11 സീറ്റിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് നിര്‍വാഹകസമിതി തീരുമാനിച്ചിട്ടുള്ളത്. ഇവിടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം മാര്‍ച്ച 23 വെള്ളിയാഴ്ചക്കു മുമ്പ് കഴിയും.

കണ്ണൂര്‍, മലപ്പുറം, തിരൂര്‍ എന്നിവക്കു പുറമെ തിരുവനന്തപുരം ഈസ്റ്, , ഞാറയ്ക്കല്‍, പള്ളുരുത്തി, തിരുവമ്പാടി, പേരാവൂര്‍, ബാലുശ്ശേരി, ഒറ്റപ്പാലം എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് എന്‍സിപിക്ക് പരിപാടി.

ഇതില്‍ ബാലുശ്ശേരി, വടകര, പേരാവൂര്‍ എന്നിവിടങ്ങളില്‍ സിറ്റിംഗ് എല്‍എല്‍മാര്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ബാലുശ്ശേരിയില്‍ മുന്‍ മന്ത്രി എ.സി. ഷണ്‍മുഖദാസും പേരാവൂരില്‍ സിറ്റിംഗ് എല്‍എല്‍എ കെ.ടി. കുഞ്ഞഹമ്മദും വീണ്ടും മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒറ്റപ്പാലത്ത് മന്ത്രി വി.സി. കബീര്‍ വീണ്ടും മത്സരിക്കുമോ എന്ന കാര്യം വ്യക്തമല്ല.

എന്നാല്‍ മാറിയ സാഹചര്യത്തില്‍ എന്‍സിപിക്ക് ഇടതുമുന്നണി 11 സീറ്റുകള്‍ നല്‍കുമോ എന്ന കാര്യം ഉറപ്പു പറയാന്‍ പറ്റില്ല. പല സീറ്റുകളിലും മുന്നണിയിലെ പ്രബലകക്ഷിയായ സിപിഎമ്മിന് നോട്ടമുണ്ട്. തിരുവനന്തപുരം ഈസ്റ്, കണ്ണൂര്‍, ഒറ്റപ്പാലം എന്നീ മണ്ഡലങ്ങള്‍ ഇതില്‍പ്പെടും. ഈ മണ്ഡലങ്ങള്‍ക്കു വേണ്ടി സിപിഎം പിടിമുറുക്കുകയാണെങ്കില്‍ കഴിഞ്ഞ തവണത്തെപ്പോലെ എട്ട് മണ്ഡലങ്ങളില്‍ മാത്രമേ എന്‍സിപിക്ക് മത്സരിക്കാന്‍ സാധിക്കൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X