കോഴ: പാര്‍ലമെന്റ് സ്തംഭനം തുടരുന്നു
ദില്ലി: ആയുധക്കോഴ വിവാദത്തെത്തുടര്‍ന്ന് പ്രതിപക്ഷം ബഹളം കൂട്ടിയതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് മാര്‍ച്ച് 22 വ്യാഴാഴ്ചത്തേക്ക് യോഗം പിരിഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഉച്ചവരെ പിരിഞ്ഞ് അതിനു ശേഷം സമ്മേളിക്കുകയാണ് ലോക്സഭ ചെയ്തത്. എന്നാല്‍ വ്യാഴാഴ്ച പ്രതിപക്ഷാംഗങ്ങളുടെ ബഹളം ക്രമാതീതമായി വര്‍ദ്ധിച്ചു. പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധിയുടെ സെക്രട്ടറി വി. ജോര്‍ജിനെതിരെ സിബിഐ അന്വേഷണം തുടങ്ങിയതിനെച്ചൊല്ലി ബിജെപി അംഗങ്ങളും ബഹളം ഉണ്ടാക്കിയതോടെ യോഗം പിരിയുന്നതായി സ്പീക്കര്‍ ജി.എം.സി. ബാലയോഗി പ്രഖ്യാപിച്ചു.
രാജ്യസഭയില്‍ ചെയര്മാന് കൃഷന് കാന്ത് സഭയിലെത്തിയ ഉടന്‍ തന്നെ പ്രതിപക്ഷം ബഹളം വെക്കാന്‍ തുടങ്ങി. തുടര്‍ന്ന് വ്യാഴാഴ്ചത്തേക്ക് യോഗം പിരിയുന്നതായി ചെയര്മാന് പ്രഖ്യാപിച്ചു.
പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസം മാര്‍ച്ച് 23 വെള്ളിയാഴ്ചയാണ്. ഇപ്പോഴെത്തെ അവസ്ഥയില്‍ വെള്ളിയാഴ്ചയും സഭാനടപടികള്‍ ചട്ടപ്രകാരം നടക്കാനിടയില്ല.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications