ജന കൃഷ്ണമൂര്‍ത്തി ബിജെപി പ്രസിഡണ്ട്
ദില്ലി: മുതിര്‍ന്ന നേതാവ് കെ. ജന കൃഷ്ണമൂര്‍ത്തിയെ ഭാരതീയ ജനതാപാര്‍ട്ടി (ബിജെപി)യുടെ പ്രസിഡണ്ടായി ഔദ്യോഗികമായി തിരഞ്ഞെടുത്തു. മാര്‍ച്ച് 24 ശനിയാഴ്ച ദില്ലിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവാണ് കൃഷ്ണമൂര്‍ത്തിയെ തിരഞ്ഞെടുത്തത്.
ബിജെപിയുടെ താല്‍ക്കാലിക പ്രസിഡണ്ടാണ് ഇപ്പോള്‍ ജന കൃഷ്ണമൂര്‍ത്തി. തെഹല്‍ക്കയില്‍ വന്ന ആയുധക്കോഴ ആരോപണത്തെ തുടര്‍ന്ന് മാര്‍ച്ച് 13 ചൊവാഴ്ച ബിജെപി പ്രസിഡണ്ട് ബംഗാരു ലക്ഷ്മണ് രാജിവച്ചിരുന്നു. തുടര്‍ന്ന് ജന കൃഷ്ണമൂര്‍ത്തിയെ പാര്‍ട്ടി താല്‍ക്കാലിക പ്രസിഡണ്ടായി ചുമതലയേല്പിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനിയാണ് എക്സിക്യൂട്ടീവില്‍ കൃഷ്ണമൂര്‍ത്തിയുടെ പേര് നിര്‍ദ്ദേശിച്ചത്.
പാര്‍ട്ടി പ്രസിഡണ്ടായി ചുമതലയേറ്റെടുത്ത ശേഷം എക്സിക്യൂട്ടീവിനെ അഭിസംബോധന ചെയ്ത കൃഷ്ണമൂര്‍ത്തി കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചു. ആയുധക്കോഴ വിവാദത്തെത്തുടര്‍ന്ന് തുടര്‍ച്ചയായ എട്ടു ദിവസം പാര്‍ലമെന്റ് സ്തംഭിപ്പിച്ച കോണ്‍ഗ്രസും മറ്റു പ്രതിപക്ഷകക്ഷികളും ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പ്രതിപക്ഷത്തിന്റെ ചുമതല മറക്കുകയാണന്ന് അദ്ദേഹം ആരോപിച്ചു.
ആയുധക്കോഴ ആരോപണം റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാന്‍ തീരുമാനമെടുത്ത വാജ്പേയി സര്‍ക്കാരിനെ അദ്ദേഹം അനുമോദിച്ചു. തെഹല്‍ക്കയുടെ ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ട്. സംഭവത്തിലെ സത്യം പുറത്തുവരികയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും വേണം, കൃഷ്ണമൂര്‍ത്തി പറഞ്ഞു.
രാജിവച്ച പാര്‍ട്ടി പ്രസിഡണ്ട് ബംഗാരു ലക്ഷ്മണ് യോഗത്തില്‍ ഹാജരായിരുന്നില്ല. ബംഗാരു രാജ്യസഭാ സീറ്റുകൂടി രാജിവെക്കണമെന്ന ചില നേതാക്കളുടെ ആവശ്യം എക്സിക്യൂട്ടീവ് നിരാകരിച്ചു. പാര്‍ട്ടിയുടെ 65 ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളും 35 പ്രത്യേക ക്ഷണിതാക്കളുമാണ് യോഗത്തില്‍ പങ്കെടുത്തത്. അടല്‍ ബിഹാരി വാജ്പേയി, എല്‍. കെ. അദ്വാനി, യശ്വന്ത് സിന്‍ഹ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications