കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിന്റെ വിധിയെഴുത്തല്ല : അദ്വാനി

  • By Staff
Google Oneindia Malayalam News

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തെഹല്‍ക്കാ നടത്തിയ വെളിപ്പെടുത്തലിന്മേലുള്ള ജനഹിത പരിശോധനയായി താന്‍ കാണുന്നില്ലെന്നും അദ്വാനി അഭിപ്രായപ്പെട്ടു. ഏപ്രില്‍ ഒന്ന് ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസും സന്നിഹിതനായിരുന്നു. ഇനി മുതല്‍ ആയുധ സംഭരണകാര്യങ്ങളും ആയുധം വാങ്ങുന്നതു സംബന്ധിച്ച കാര്യങ്ങളും പരിശോധിക്കാന്‍ ഒരു പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അദ്വാനി പറഞ്ഞു. അരുണ്‍ സിംഹായിരിക്കും ഈ പ്രത്യേക ദൗത്യസംഘത്തിന്റെ തലവന്‍.

1989 മുതലുള്ള ആയുധ ഇടപാടുകളെപ്പറ്റി അന്വേഷിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രതിരോധ മന്ത്രിയ്ക്ക് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അദ്വാനി പറഞ്ഞു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്വാനി തയ്യാറായില്ല. എന്നാല്‍ കോണ്‍ഗ്രസിനെപ്പോലെയല്ല ബിജെപിയെന്നും സര്‍ക്കാരിന്റെ ചില ഭാഗങ്ങളില്‍ ദൗര്‍ബല്യം കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഡിഎ സര്‍ക്കാര്‍ അതിവേഗം അത് തിരുത്താനുള്ള പുറപ്പാടിലാണെന്നും അദ്ദേഹം പറഞ്ഞു.

തെഹല്‍ക്കാ ആയുധക്കോഴയെപ്പറ്റി നടക്കുന്ന വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആശ്രയിച്ചായിരിക്കും ബംഗാരു ലക്ഷമണിന്റെ ഭാവി എന്നും അദ്വാനി പറഞ്ഞു. ആയുധ ഇടപാടുകാരായി ചമഞ്ഞ തെഹല്‍ക്കാ റിപ്പോര്‍ട്ടര്‍മാരില്‍ നിന്നും വാങ്ങിയ ഒരു ലക്ഷം രൂപ ബംഗാരു ലക്ഷമണ്‍ ബിജെപി ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെന്ന് അദ്വാനി അറിയിച്ചു.

സൈനിക കേന്ദ്രങ്ങളില്‍ എട്ടു മാസം തുടര്‍ച്ചയായി പ്രവര്‍ത്തിച്ച തെഹല്‍ക്ക പ്രവര്‍ത്തകരെ കണ്ടുപിടിക്കാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് കഴിഞ്ഞില്ലെന്നത് ഏറ്റവും വലിയ വീഴ്ചയാണെന്ന് മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. തന്റെ ഭാഗം വിശദീകരിക്കാന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അനുവദിക്കാതിരുന്നതുകൊണ്ടാണ് തല്ക്കാലം സൈന്യത്തിന്റെ ആത്മവീര്യം കെടുത്തേണ്ടെന്ന് കരുതി രാജിവച്ചതെന്ന് ഫെര്‍ണാണ്ടസ് വ്യക്തമാക്കി.

പക്ഷെ സംഭവങ്ങളുടെ ഒരു ഭാഗം മാത്രം വിശദീകരിക്കുന്ന തെഹല്‍ക്കാ മാതൃകയിലുള്ള പത്രപ്രവര്‍ത്തനത്തെ താന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X