Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പിന് മൂന്ന് സീറ്റ് കൂടി

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്ന് സീറ്റുകളില്‍ മാറ്റം വരുത്തിക്കൊണ്ട് ഹൈക്കമാണ്ട് തീരുമാനമെടുത്തതായി അറിയുന്നു. ഏപ്രില്‍ 13 വെള്ളിയാഴ്ച ഹൈക്കമാണ്ട് പ്രതിനിധികള്‍ ി നടത്തിയ ഒത്തു തീര്‍പ്പ് പ്രകാരം ഐ ഗ്രൂപ്പിന് , , സീറ്റുകള്‍ കൂടി നല്‍കാന്‍ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്.

ഇതോടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും 37 സീറ്റുകള്‍ വീതമായി. വടക്കേക്കരയില്‍ കെ പി ധനപാലനു പകരം എം എ ചന്ദ്രശേഖരനും പേരാവൂരില്‍ കെ പി നൂറുദ്ദീനു പകരം എ ഡി മുസ്തഫയും ആറന്മുളയില്‍ ശിവദാസന്‍ നായര്‍ക്കു പകരം മാലേത്ത് സരളാദേവിയുമായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.

കെ കരുണാകരന്‍ ഏപ്രില്‍ 16 തിങ്കളാഴ്ചയോ ഏപ്രില്‍ 17 ചൊവാഴ്ചയോ ദില്ലിയിലേയ്ക്ക് തിരിക്കുന്നുണ്ടെന്ന് ഐ ഗ്രൂപ്പ് വൃത്തങ്ങളില്‍ നിന്നറിയുന്നു. കൂടുതല്‍ സീറ്റുകള്‍ ലഭിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജി വച്ചത് കരുണാകരന്‍ പിന്‍വലിച്ചേക്കും. രാജി പിന്‍വവിക്കണമെന്ന് ഹൈക്കമാണ്ട് കരുണാകരനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

പുതിയ സ്ഥാനാര്‍ത്ഥി പട്ടിക പ്രകാരം നഷ്ടം എ ഗ്രൂപ്പിനാണ്. നേരത്തേ അവര്‍ക്കുണ്ടായിരുന്ന 40 സീറ്റുകളില്‍ നിന്നാണ് മൂന്നെണ്ണം ഐ ഗ്രൂപ്പിന് ഇപ്പോള്‍ ലഭിക്കുന്നത്. എ യുടെ കണക്കിലുള്ള 37 സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസ് സ്വതന്ത്രരാണ് മത്സരിക്കുന്നത്. എന്നാല്‍ ഇവര്‍ എ കെ ആന്റണിയെ പിന്തുണയ്ക്കുന്നവരാണെന്ന ന്യായത്തിലാണ് ഇപ്പോള്‍ ഗ്രൂപ്പ് സമവാക്യം തുല്യമാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തുന്നതിനോട് വെള്ളിയാഴ്ചത്തെ ചര്‍ച്ചകളില്‍ എ കെ ആന്റണി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പ്രതിസന്ധി തീര്‍ക്കാന്‍ ഹൈക്കമാണ്ട് സ്വീകരിക്കുന്ന ഏതു നടപടിയും ശിരസാ വഹിക്കുമെന്ന് ആന്റണി വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് ഹൈക്കമാണ്ടിന്റെ ഒത്തു തീര്‍പ്പ് തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+