അഭിമാനത്തോടെ കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി
ശ്രീഹരിക്കോട്ട : ജിയോ സിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍( ജി എസ് എല്‍ വി) ബഹിരാകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നപ്പോള്‍ ഒപ്പം ഉയര്‍ന്നത് ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അഭിമാനം. ഏപ്രില്‍ 18 ബുധനാഴ്ച ജി എസ് എല്‍ വി ഭ്രമണപഥത്തിലെത്തിച്ച 1540 കിലോഗ്രാം ഭാരമുള്ള ആശയവിനിമയോപഗ്രഹത്തിനൊപ്പം ഇന്ത്യയും ഇന്ത്യന്‍ ബഹിരാകാശ ഗവേക്ഷണ കേന്ദ്രവും(ഐ എസ് ആര് ഒ) അഭിമാനത്തിന്റെ പുതിയ ഭ്രമണപഥത്തിലെത്തി.
ഉപഗ്രഹങ്ങളെ ഭൂസ്ഥിരഭ്രമണപഥത്തില്‍(ജിയോ സിങ്ക്രണസ് ഓര്‍ബിറ്റ്) എത്തിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കരസ്ഥമാക്കുന്ന ലോകത്തിലെ അഞ്ച് രാഷ്ട്രങ്ങളിലൊന്നായി ഇന്ത്യയും. ഇന്ത്യയ്ക്കു മുമ്പ് യു എസ്, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.
സാങ്കേതിക വിദ്യയുടെ വിജയം പൂര്‍ണ്ണമാകണമെങ്കില്‍ രണ്ട് പരീക്ഷണ വിക്ഷേപണങ്ങള്‍ കൂടി വിജയിക്കേണ്ടതുണ്ടെന്ന് ഐ എസ് ആര് ഒ ചെയര്മാന് ഡോ .ജി കസ്തൂരിരംഗന്‍ അറിയിച്ചു. ഈ സാങ്കേതിക വിദ്യ കരഗതമായതോടെ ആശയവിനിമയോപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ഇനി ഇന്ത്യ സ്വയംപര്യാപ്തമാണ്. മാത്രമല്ല, ഈ സാങ്കേതിക വിദ്യ ഇല്ലാത്ത രാജ്യങ്ങളുടെ ഉപഗ്രഹ വിക്ഷേപണവും ഇനി ഇന്ത്യയ്ക്ക് നടത്താം. അതു വഴി ഐ എസ് ആര് ഒ യ്ക്ക് കോടികളുടെ വരുമാനവും നേടാം.
ജി എസ് എല്‍ വിയുടെ വിക്ഷേപണം വിജയത്തിലെത്തിച്ചത് ഈ രംഗത്ത് ഐ എസ് ആര് ഒ നടത്തിയ പത്തു വര്‍ഷം നീണ്ട ഗവേക്ഷണങ്ങളും പരീക്ഷണങ്ങളുമാണ്. 161 അടി നീളമുള്ള ഉപഗ്രഹ വിക്ഷേപണ വാഹനം ഇന്ത്യന്‍ ബഹിരാകാശ ഗവേക്ഷണ കേന്ദ്രം ഏറ്റെടുത്ത ഏറ്റവും പ്രയാസം നിറഞ്ഞ പദ്ധതിയായിരുന്നു.
ജി എസ് എല്‍ വി ഭ്രമണപഥത്തിലെത്തിച്ച ആശയവിനിമയോപഗ്രഹവും പുതിയ സാങ്കേതിക വിദ്യകളോടെയുള്ളതാണ്.ഇന്ത്യയും ദക്ഷിണാഫ്രിക്കയുമായുള്ള ആശയവിനിമയത്തില്‍ ഇനി ഇടയ്ക്കുള്ള ഭൗമകേന്ദ്രം ഒഴിവാക്കുന്ന ഉപഗ്രഹത്തെയാണ് ജി എസ് എല്‍ വി ഇപ്പോള്‍ വിക്ഷേപിച്ചിരിക്കുന്നത്.
1980 ല്‍ എസ് എല്‍ വി ( സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) പദ്ധതിയോടെയാണ് ഇന്ത്യ ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുടെ സാങ്കേതിക വിദ്യ സ്വായത്തമാക്കി തുടങ്ങിയത്. പിന്നീട് 80 കളില്‍ എ എസ് എല്‍ വിയും (ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍), 90 കളില്‍ പി എസ് എല്‍ വിയും ( പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) വിജയകരമായി വിക്ഷേപിച്ചു കൊണ്ട് ബഹിരാകാശ വിക്ഷേപണ സാങ്കേതിക വിദ്യയില്‍ ഇന്ത്യ ഈ രംഗത്തെ മുന്‍നിര രാജ്യങ്ങളിലൊന്നായി. ഇപ്പോള്‍ ജി എസ് വി സാങ്കേതിക വിദ്യയിലൂടെ ഇന്ത്യ ബഹിരാകാശ ഗവേക്ഷണ രംഗം നേട്ടങ്ങളുടെ അത്യുന്നത ഭ്രമണപഥത്തിലെത്തില്‍ തന്നെ എത്തിപ്പെട്ടിരിക്കുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications