ഉഷയ്ക്കെതിരെ പ്രകാശന് സത്യാഗ്രഹം തുടങ്ങി
കോഴിക്കോട്: പി. ഇ. ഉഷ കേസില്‍ തനിക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉഷയും സംഘവും ഉന്നയിക്കുന്നതിനെതിരെ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന് സി. പ്രകാശന് കുടുംബവുമൊന്നിച്ച് സത്യാഗ്രഹം തുടങ്ങി.
ഏപ്രില്‍ 19 വ്യാഴാഴ്ച സര്‍വകലാശാല ഓഫീസിന് മുന്നില്‍ തുടങ്ങിയ സത്യാഗ്രഹം കഥാകൃത്ത് കെ. പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ പ്രകാശനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 18 ബുധനാഴ്ച പി. ഇ. ഉഷ സത്യാഗ്രഹം തുടങ്ങിയിരുന്നു.
എന്നാല്‍ ബസില്‍ വച്ച് ഉഷയെ പീഡിപ്പിച്ചത് വേറൊരാളാണെന്ന് തെളിഞ്ഞിട്ടും തനിക്കെതിരെ സമരം നടത്തി തന്നെയും കുടുംബത്തെയും അപമാനിക്കുകയാണ് ഉഷ ചെയ്യുന്നതെന്ന് പ്രകാശന് കുറ്റപ്പെടുത്തുന്നു.
ഉഷ സത്യാഗ്രഹമിരിക്കുന്നതിന്റെ തൊട്ടു വലതു ഭാഗത്താണ് പ്രകാശനും ഭാര്യയും കുഞ്ഞും സത്യഗ്രഹമിരിക്കുന്നത്. സര്‍വകലാശാലയിലെ സംഘടനകള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം ലൈംഗികതയുടെ പേരില്‍ തീര്‍ക്കാന്‍ ശ്രമിക്കരുതെന്നും. ഇരുവര്‍ക്കും നീതി ലഭിക്കണമെന്നുമാണ് തന്റെ അഭിപ്രായമെന്നും പ്രകാശന്റെ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു കൊണ്ട് രാമനുണ്ണി പറഞ്ഞു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications