ഐഎന്‍എല്‍ : ഇടതുമുന്നണിയില്‍ ചിന്താക്കുഴപ്പം
തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ (ഐഎന്‍എല്‍) വര്‍ഗീയ നിറത്തെച്ചൊല്ലി ഇടതുമുന്നണി നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസവും ചിന്താക്കുഴപ്പവും മറനീക്കി പുറത്തുവരുന്നു. ഇടതുമുന്നണി, പ്രത്യേകിച്ചും സി പി എം സീറ്റ്ധാരണ ഉണ്ടാക്കിയിരിക്കുന്ന ഐ എന്‍ എല്‍ ഒരു വര്‍ഗീയ കക്ഷി തന്നെയാണെന്ന് ഇടതുമുന്നണി കണ്‍വീനറും സി പി എമ്മിലെ അധികാരകേന്ദ്രങ്ങളിലൊന്നിന്റെ നേതാവുമായ വി.എസ്. അച്യുതാനന്ദന് തറപ്പിച്ചു പറയുമ്പോള്‍ ഐഎന്‍എല്‍ ഒരു വര്‍ഗീയ കക്ഷിയേ അല്ലെന്ന നിലപാടിലാണ് സി പി എം നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ മുഖ്യമന്ത്രി നായനാര്‍.
സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനാകട്ടെ ഐഎന്‍എല്‍ വര്‍ഗീയമാണോ അല്ലയോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ തന്റെ പാര്‍ട്ടിയും മുന്നണിയും ഐഎല്എല്ലുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയുടെ പാപഭാരം മുഴുവന്‍ യുഡിഎഫിന്റെ തലയില്‍ കെട്ടിവച്ച് തടിതപ്പാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസും മുസ്ലീംലീഗുമുള്പ്പെടെ യുഡിഎഫിലെ എല്ലാ കക്ഷികളും ബി ജെ പി യുമായി അവിശുദ്ധബന്ധമുണ്ടാക്കിയിരിക്കുകയാണെന്നും അതിനെ ചെറുക്കാനാണ് എല്‍ ഡി എഫ് , ഐ എന്‍ എല്ലുമായി സീറ്റ് ധാരണയുണ്ടാക്കിയിരിക്കുന്നതെന്നുമാണ് പിണറായി വിജയന് ഇടത്-ഐ എന്‍ എല്‍ ബന്ധത്തിന് നല്‍കിയിരിക്കുന്ന വിശദീകരണം.
ഇടതമുന്നണിയിലെ മറ്റൊരു പ്രമുഖ ഘടകകക്ഷിയായ സി പി ഐ യും ഐഎന്‍എല്ലിനെ പൂര്‍ണ്ണമായും ഒരു വര്‍ഗീയകക്ഷി എന്ന ലേബലില്‍ നിന്ന് ഒഴിവാക്കാന്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഐ എന്‍ എല്‍ അത്ര വര്‍ഗീയമല്ലെന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. എന്നാല്‍, ബി ജെ പി യെ ചെറുക്കാന്‍ ഏതു ചെകുത്താനുമായും ധാരണയുണ്ടാക്കാമെന്ന അഭിപ്രായമാണ് സി പി ഐയ്ക്കുള്ളതെന്ന് തോന്നും ഇടത്- ഐ എന്‍ എല്‍ ധാരണ സംബന്ധിച്ച വെളിയത്തിന്റെ വിശദീകരണം ശ്രദ്ധിച്ചാല്‍.
ഐഎന്‍എല്ലുമായി യാതൊരു സഖ്യവുമുണ്ടാക്കുന്നതിനെപ്പറ്റി സി പി എം ചിന്തിച്ചിട്ടില്ലെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റും പോളിറ്റ് ബ്യൂറോ അംഗവുമായി ഇ. ബാലാനന്ദന് പ്രസ്താവിച്ചത് നായനാരുടെയും പിണറായിയുടെയും വാദങ്ങളെ ബലഹീനമാക്കിയിട്ടുണ്ട്. നാഷണല്‍ ലീഗിനെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോയുടെ അഭിപ്രായം പറയാറായിട്ടില്ലെന്നും ബാലാനന്ദന് വ്യക്തമാക്കി.
ഇതിനിടെ ഐ എല്‍ എല്ലുമായി ധാരണയുണ്ടാക്കുന്നതില്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്ന് മുന്നണി ഘടകകക്ഷിയായ ആര്‍എസ്പി യുടെ നേതാവ് കെ. പങ്കജാക്ഷന് ഏപ്രില്‍ 21 ശനിയാഴ്ച തിരുവനന്തപുരത്ത് വെളിപ്പെടുത്തി. സി പി എം ആണ് ഐ എന്‍ എല്ലുമായി സീറ്റ് ധാരണയുണ്ടാക്കിയിരിക്കുന്നതെന്നും ഇത് ഇടതുമുന്നണിയുടെ തീരുമാനമല്ലെന്നും പങ്കജാക്ഷന് പറഞ്ഞു. ഐ എന്‍ എല്‍ ബന്ധം സംബന്ധിച്ച് സി പി എം നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്നും പങ്കജാക്ഷന് ചൂണ്ടിക്കാട്ടി.
യുഡിഎഫ്- ബിജെപി രഹസ്യബന്ധത്തെ തോല്‍പ്പിക്കാനാണെന്ന ന്യായേന ഇന്ത്യന്‍ നാഷണല്‍ ലീഗെന്ന പാര്‍ട്ടിയുമായി ഏതു തരത്തിലുള്ള ബന്ധത്തിലേര്‍പ്പെടുന്നതും വര്‍ഗീയകക്ഷികളുമായി യാതൊരു വിധത്തിലുള്ള ബന്ധവും വേണ്ടെന്ന സി പി എം പോളിറ്റ് ബ്യൂറോയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ്. എന്നാല്‍, കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ മുസ്ലീംലീഗിനുള്ള സ്വാധീനത്തെ ചെറുക്കാന്‍ മുസ്ലീം ലീഗിന്റെ തന്നെ മറ്റൊരു പതിപ്പായ ഐ എന്‍ എല്ലുമായി പരസ്പര ധാരണയെന്ന പേരില്‍ സഖ്യത്തിലേര്‍പ്പെടുമ്പോള്‍ ഈ ബന്ധത്തിന് വ്യക്തമായ വിശദീകരണം നല്കാനാവാതെ കുഴയുകയാണ് ഇടതുമുന്നണി, പ്രത്യേകിച്ചും സി പി എം.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications