കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയാകേസ് പിള്ളയ്ക്കും കുരുക്കാകുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തമിഴ്നാട്ടില്‍ ജയലളിത മത്സരിക്കുന്ന കാര്യത്തിലുണ്ടായിരിക്കുന്ന നിയമപ്രശ്നം കേരളത്തില്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും ബാധിക്കും. ഇടമലയാര്‍ കേസില്‍ പിള്ളയെ അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിട്ടുള്ളതാണ് പിള്ളയ്ക്ക് ഭീഷണിയാകുന്നത്.

പിള്ളയ്ക്ക് കൊട്ടാരക്കരയില്‍ മത്സരിക്കാനാകുമോയെന്ന കാര്യം ഏപ്രില്‍ 23 തിങ്കളാഴ്ച ജയലളിത കേസില്‍ ചെന്നൈ ഹൈക്കോടതിയുടെ വിധിയനുസരിച്ച് തീരുമാനിക്കപ്പെടും.

പിള്ളയ്ക്ക് അഞ്ചുവര്‍ഷത്തെ ശിക്ഷ നല്‍കിക്കൊണ്ടുള്ള നവംബറിലെ വിധി നിലനില്‍ക്കുന്നുണ്ട്. ശിക്ഷ നടപ്പാക്കുന്നതു മാത്രമാണ് മേല്‍ക്കോടതി തടഞ്ഞിരിക്കുന്നത്. എന്നാല്‍, രണ്ടും പരസ്പരപൂരകമാണെന്നും വിധി നിലനില്‍ക്കുന്നതു കൊണ്ട് ജയലളിതയ്ക്ക് മത്സരിക്കാനാകില്ലെന്നുമാണ് ചെന്നൈ ഹൈക്കോടതിയെ ഏപ്രില്‍ 19 വെളളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

കോടതി ശിക്ഷ വിധിച്ചവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന 1997ലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിലധികമുള്ള കാലയളവിലേയ്ക്ക് ശിക്ഷിക്കപ്പെട്ടാല്‍ ആറു വര്‍ഷത്തേയ്ക്ക് മത്സരിക്കാനാവില്ലെന്നാണ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം.

കമ്മീഷന്റെ ഉത്തരവനുസരിച്ച് നാമനിര്‍ദ്ദേശക പത്രികകള്‍ പരിശോധിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ പത്രികയുടെ സൂക്ഷ്മപരിശോധനയില്‍ ബാലകൃഷ്ണപിളള മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇപ്പോള്‍ തന്നെ ഹൈക്കോടതിയില്‍ കേസുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X