Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് മാത്യുവിനെയും മാത്യു സാമുവലിനെയും ചോദ്യം ചെയ്തേക്കും

ദില്ലി: തെഹല്‍ക ആയുധകോഴ ഇടപാടിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഡയറക്ടര്‍ മലയാളിയായ തോമസ് മാത്യു, തെഹല്‍കാ ഇടപാട് പുറത്തുകൊണ്ടുവന്ന മലയാളിയായ റിപ്പോര്‍ട്ടര്‍ മാത്യു സാമുവല്‍ എന്നിവരെ സി ബി ഐ ചോദ്യം ചെയ്തേക്കും.

തെഹല്‍കാ കോഴയിടപാട് അന്വേഷണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും രഹസ്യവിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും പുറത്താക്കപ്പെട്ട സെക്ഷന്‍ ഓഫീസര്‍ നീരജ് കുമാറിനെതിരേയുള്ള കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് തോമസ് മാത്യുവിനെയും മാത്യു സാമുവലിനെയും ചോദ്യം ചെയ്യുന്നതെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. സി ബി ഐ പ്രത്യേക ക്രൈംബ്രാഞ്ച് ആണ് കേസന്വേഷണം നടത്തുന്നത്.

ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വൈദ്യുത വേലി സ്ഥാപിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളാണ് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും ചോര്‍ന്ന് തെഹല്‍കാ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ലഭിച്ചത്. വിവരങ്ങള്‍ ചോര്‍ന്നത് നീരജ്കുമാറിന്റെ സഹായത്തോടെയാണെന്നുമാണ് നീരജ്കുമാറിനെതിരേയുള്ള കേസ്.

മാത്യു സാമുവലും തോമസ് മാത്യുവും തമ്മില്‍ അടുത്ത ബന്ധമാണുതെന്നും മാത്യു സാമുവല്‍ പല പ്രാവശ്യം തോമസ് മാത്യുവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വെളിപ്പെട്ടതു കൊണ്ടാണ് ഇരുവരെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.

നീരജ്കുമാറിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡില്‍ പല വിലപ്പെട്ട രേഖകളും കണ്ടെടുത്തതായും ഇവയൊക്കെ കേന്ദ്ര ഫോറന്‍സിക് സയന്‍സസ് ലബോറട്ടറിയില്‍ പരിശോധിച്ചു വരികയാണെന്നും സി ബി ഐ വെളിപ്പെടുത്തി. മാത്യു സാമുവലും നീരജ്കുമാരുമായും അടുത്ത ബന്ധമുണ്ടെന്നും അതിനാല്‍ മൂന്നു പേരേയും ചോദ്യം ചെയ്യേണ്ടത് പ്രധാനമാണെന്നും സി ബി ഐ കരുതുന്നു.

അനധികൃത പ്രവൃത്തികളുടെ പേരില്‍ കഴിഞ്ഞ വര്‍ഷമാണ് നീരജ്കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരേ അന്വേഷണം നടത്തുന്നത് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ്. ഇന്റലിജന്‍സ് ബ്യൂറോയും നീരജ്കുമാറിനെതിരേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+