ജയലളിതയെ വിലക്കണമെന്ന ഹര്‍ജി തള്ളി
ചെന്നൈ: കോടതി കുറ്റവാളികളെന്ന് വിധിച്ചവരുടെ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ചിരുന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ ജയലളിത മത്സരിക്കാന്‍ യോഗ്യയാണോ എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാത്രം ചുമതലയായി.
കോടതി കുറ്റക്കാരിയെന്ന് വിധിച്ചിരിക്കുന്ന എഐഎഡിഎംകെ നേതാവ് ജെ. ജയലളിതയുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളാന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന് കെ. എം. വിജയന് സമര്‍പ്പിച്ചിരുന്ന ഹര്‍ജിയാണ് ഏപ്രില്‍ 23 തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതി ഡിവിഷന് ബഞ്ച് തള്ളിയത്.
കുറ്റവാളികളെന്ന് കോടതി വിധിച്ചവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ഏപ്രില്‍ 20 വെള്ളിയാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി. ആണ്ടിപ്പെട്ടി, കൃഷ്ണഗിരി എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിരുന്ന ജയലളിതയുടെ പത്രികകള്‍ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് അഡ്വ. കെ .എം. വിജയന് നല്‍കിയിരുന്ന മറ്റൊരു ഹര്ജിയിന്മേല് വാദം കേള്‍ക്കവേയായിരുന്നു കോടതി ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ആരാഞ്ഞത്.
1997 ലെ ജനപ്രാതിനിധ്യനിയമപ്രകാരം കുറ്റവാളികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടെന്നായിരുന്നു കമ്മീഷന്റെ സത്യവാങ്മൂലം. ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ജയലളിത ഉള്‍പ്പെടെയുള്ള കുറ്റവാളികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കാതിരിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വ. വിജയന് നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എന്‍.കെ. ജയിന്, ജസ്റ്റീസ് കെ. സമ്പത്ത് എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷന് ബഞ്ച് ഏപ്രില്‍ 23 തിങ്കളാഴ്ച തള്ളിയത്.
ഹര്‍ജി കോടതി തള്ളിയതോടെ ജയലളിതയുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയായി. ഏപ്രില്‍ 24 ചൊവാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. സൂക്ഷ്മപരിശോധന നടക്കുമ്പോള്‍ റിട്ടേണിംഗ് ഓഫീസര്‍മാരാണ് പത്രികകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. തിരഞ്ഞെടുപ്പ് കമ്മീഷന് ഏപ്രില്‍ 20 വെള്ളിയാഴ്ച കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലപ്രകാരം ജയലളിതയുടെ പത്രികകള്‍ തള്ളപ്പെടേണ്ടതാണ്. കമ്മീഷന്റെ 1997 ലെ ചട്ടങ്ങള്‍ പ്രകാരം കുറ്റവാളിയെന്ന് കോടതി വിധിച്ചവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.
താന്‍സി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് അഴിമതി കേസുകളില്‍ 2000 ഒക്ടോബറില്‍ പ്രത്യേക കോടതി ജയലളിതയെ കുറ്റക്കാരിയായി വിധിച്ചിരുന്നു. അവര്‍ക്ക് രണ്ടു കേസുകളിലുമായി അഞ്ചു വര്‍ഷത്തെ കഠിന തടവും കോടതി വിധിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന് ജനപ്രാതിനിധ്യനിയമം കര്‍ശനമായി പാലിക്കുകയാണെങ്കില്‍ ജയലളിതയുടെ രണ്ട് നാമനിര്‍ദ്ദേശ പത്രികകളും തള്ളപ്പെടാനാണ് സാധ്യത.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications