സ്വകാര്യ എഞ്ചി. കോളേജുകള്‍ അടുത്തവര്‍ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകള്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്ര് അറിയിച്ചു. എഐസിടിഇയുടെ അനുമതി പത്രം ലഭിക്കുന്ന കോളേജുകളായിരിക്കും തുടങ്ങുകയെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 25 ബുധനാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങുന്ന കാര്യം ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി അത് അംഗീകരിച്ചില്ല. പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
സാമൂഹ്യനിയന്ത്രണങ്ങള്‍ക്ക് വിധേയമായി സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കിയതുമാണ്. യുഡിഎഫ് അധികാരത്തില്‍ വരികയും ഈ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്താല്‍ ഇടതുമുന്നണി എതിര്‍ക്കുകയില്ല - ജോസഫ് പറഞ്ഞു.
വികസനപ്രവര്‍ത്തനങ്ങള്‍ക്കും റേഷന്‍ സബ്സിഡി നിലനിര്‍ത്താനും ശമ്പള വര്‍ദ്ധനയ്ക്കുമായി പണം ചെലവാക്കിയതു കൊണ്ടാണ് ഖജനാവ് ശൂന്യമായത്. റേഷന്‍ സബ്സിഡിക്കായി 600 കോടി രൂപയാണ് മുടക്കിയത്. ദുര്‍ബലവിഭാഗങ്ങള്‍ക്കായി ആറ് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു. ഒരു ലക്ഷം മാത്രമായിരുന്ന പ്രീഡിഗ്രി സീറ്റുകള്‍ 1,70,000 പ്ലസ് ടു സീറ്റുകളാക്കി വര്‍ദ്ധിപ്പിച്ചു. നഷ്ടം സഹിച്ചും 15,000 ടണ്‍ റബര്‍ കയറ്റുമതി ചെയ്തു. ഇങ്ങനെ പണം ചെലവാക്കേണ്ടിയിരുന്നില്ലെന്നാണോ ആന്റണി വാദിക്കുന്നതെന്ന് ജോസഫ് ചോദിച്ചു. കാര്ഷികോല്പന്നങ്ങളുടെ വിലയിടിച്ചിലിനു കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് പറയുന്ന ആന്റണി കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ തേങ്ങയ്ക്ക് വിലക്കൂടുതലുണ്ടോ എന്ന് അന്വേഷിക്കണം.
സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിച്ചപ്പോള്‍ തന്നെ ചെലവും വര്‍ദ്ധിച്ചു. പല സംസ്ഥാനങ്ങളും നിലനില്‍ക്കുന്നത് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ കൊണ്ടാണ്. കേരളത്തിന് ലോകബാങ്കില്‍ നിന്നും ഏഷ്യന്‍ വികസനബാങ്കില്‍ നിന്നുമുള്ള ധനസഹായം ലഭിക്കുന്നതിനനുസരിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
യുഡിഎഫ് വിദ്യാഭ്യാസമന്ത്രിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീറാണ് ഡിപിഇപിക്ക് തുടക്കം കുറിച്ചത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഡിപിഇപി നിര്‍ത്തലാക്കുമെന്ന് പറയുന്ന ടി.എം. ജേക്കബ് ഇക്കാര്യം ഓര്‍ക്കണം.
സുലൈമാന്‍ റാവുത്തര്‍ക്ക് ഇടുക്കി സീറ്റ് നിഷേധിക്കാന്‍ കാരണം താനാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ജനതാദള്‍ നേതാക്കളായ എം.പി. വിരേന്ദ്രകുമാറും നീലലോഹിതദാസന്‍ നാടാരും കെ. കൃഷ്ണന്‍കുട്ടിയും തനിക്കെതിരായ നിലപാടുകള്‍ സ്വീകരിച്ചുവെന്ന് റാവുത്തര്‍ പറഞ്ഞ കാര്യം ജോസഫ് ചൂണ്ടിക്കാട്ടി.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications