Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് രാജ്യത്തിനു വിപത്ത് : യെച്ചൂരി

തിരുവനന്തപുരം: നിസാരമായ തിരഞ്ഞെടുപ്പ് താത്പര്യങ്ങള്‍ക്കു വേണ്ടി ബിജെപി യുമായി കൂട്ടു ചേരുന്ന കോണ്‍ഗ്രസ് രാജ്യത്തിനു വിപത്തായി മാറിയിരിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ബിജെപി യെ മാറ്റി നിര്‍ത്തുന്നത് രാജ്യത്തിനും ജനങ്ങള്‍ക്കും നല്ലതാണെന്നിരിക്കേ കോണ്‍ഗ്രസ് അവരുമായി ബന്ധം പുലര്‍ത്തുന്നത് ദേശീയതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് യെച്ചൂരി പറഞ്ഞു. ഏപ്രില്‍ 26 വ്യാഴാഴ്ച തിരുവനന്തപുരം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.

തിരഞ്ഞെടുപ്പിനുപരിയായി രാഷ്ട്രീയമൂല്യങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് വിജയം മാത്രം രാഷ്ട്രീയ ലക്ഷ്യമായി കാണരുത്.യു ഡി എഫിനെ തോല്‍പ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിനാലാണ് ഐ എല്‍ എല്ലുമായി സീറ്റ് ധാരണയുണ്ടാക്കിയിരിക്കുന്നത്. ഇതേ മുന്‍ഗണന തന്നെയാണ് ഐഎന്‍എല്ലിനുമുള്ളത്.

സിപിഎം ആസ്ഥികള്‍ സമ്പാദിച്ചിട്ടുള്ളത് പാര്‍ട്ടിയുടെ പേരിലാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് രഹസ്യമൊന്നുമില്ലെന്നും പറഞ്ഞ യെച്ചൂരി കോണ്‍ഗ്രസില്‍ വ്യക്തികളുടെ പേരിലാണ് സ്വത്ത് സമ്പാദിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

ലക്ഷ്യം വിമോചന ദൈവശാസ്ത്രം

തിരഞ്ഞെടുപ്പ് വിജയം മാത്രം നോക്കിയല്ല കേരളത്തില്‍ സി പി എം വൈദികനെ സ്ഥാനാര്‍ത്ഥിയാക്കിയത്- സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ഫാദര്‍ മത്തായി നൂറനാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പരാമര്‍ശിച്ചു കൊണ്ട് യെച്ചൂരി പറഞ്ഞു. ലാറ്റിനമേരിക്കയിലെ പോലെ വിമോചനദൈവശാസ്ത്രം കേരളത്തില്‍ പ്രസ്ഥാനമാക്കി വളര്‍ത്തണമെന്ന് സിപിഎമ്മിന് ആഗ്രഹമുണ്ട്. സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയ വൈദികന് അതു കഴിയുമെന്നാണ് പ്രതീക്ഷ.

അടുത്തകാലത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരേയുള്ള അക്രമങ്ങള്‍ വ്യാപകമായിരിക്കുകയാണ്. ഹിന്ദുത്വത്തിന് ഏറ്റവും വലിയ ഭീഷണി മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണെന്നാണ് ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് വൈദികനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അദ്ദേഹം ഏതെങ്കിലും പാര്‍ട്ടിയുടെ ആളല്ല. സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ്.

ജയലളിതയുമായും നീക്കുപോക്കു മാത്രം

തമിഴ്നാട്ടില്‍ ജയലളിതയുടെ കാര്യത്തില്‍ നിയമം അതിന്റെ വഴിക്കു നീങ്ങുമെന്നും യെച്ചൂരി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും ആറു മാസം മുഖ്യമന്ത്രിയാകാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. മുഖ്യമന്ത്രിയായാല്‍ ജയലളിതയെ സി പി എം പിന്താങ്ങുമോയെന്ന കാര്യമൊക്കെ തിരഞ്ഞടുപ്പ് കഴിഞ്ഞ് തീരുമാനിക്കും.ജയലളിതയുമായി സി പി എമ്മിന് തിരഞ്ഞെടുപ്പ് നീക്കുപോക്കു മാത്രമാണുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+