കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാഫൈറ്റ്: മാണിയെ പ്രതിചേര്‍ക്കണമെന്ന്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ഗ്രാഫൈറ്റ് രണ്ടാം ഘട്ട കേസില്‍ മുന്‍ വൈദ്യുതി മന്ത്രി കെ. എം. മാണിയെ പ്രതിചേര്‍ക്കണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദ് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് സ്പെഷ്യല്‍ ജഡ്ജ് എന്‍.കെ. ബാലകൃഷ്ണന്‍ അറിയിച്ചു.

കുറ്റപത്രത്തില്‍ മാണിയെ പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ കേസില്‍ മാണിക്കും പങ്കുള്ളതായി രേഖകള്‍ തെളിയിക്കുന്നതായി അഹമ്മദ് ബോധിപ്പിച്ചു. അതിനാല്‍ സ്വമേധയാ കേസെടുക്കണം. സുപ്രീം കോടതി വിധി വിജിലന്‍സ് കോടതിക്ക് ഇതിനനുമതി നല്കുന്നതായും അദ്ദേഹം പറഞ്ഞു.

ഗ്രാഫൈറ്റ് കേസ് യാഥാര്‍ഥ്യമാണെന്ന് കോടതി അംഗീകരിച്ചുകഴിഞ്ഞു. പ്രതികള്‍ ആരൊക്കെ എന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ. രണ്ടാം ഘട്ട കേസിനാസ്പദമായ സംഭവം നടന്ന കാലയളവില്‍ വെറും അഞ്ചു ദിവസം മാത്രമാണ് ആര്‍. ബാലകൃഷ്ണപിള്ള വൈദ്യുതി മന്ത്രിയായത്. ബാക്കി കാലയളവില്‍ കെ.എം. മാണിക്കായിരുന്നു ചുമതല. ഈ കാലയളവില്‍ മറ്റൊരു സ്വകാര്യകമ്പനിയുമായുള്ള വൈദ്യുതി ഇടപാട് പുതുക്കിയ രേഖകള്‍ ഫയലിലുണ്ട്. എന്നാല്‍ ഗ്രാഫൈറ്റിന് വൈദ്യുതി വില്ക്കുന്ന കരാര്‍ പുതുക്കിയത് സംബന്ധിച്ച ഒരു രേഖയും വൈദ്യുതി ബോര്‍ഡിലില്ല.

മാത്രമല്ല ഈ കാലയളവില്‍ കര്‍ണാടക വൈദ്യുതി മന്ത്രിയുമായി മാണി ചര്‍ച്ച നടത്തിയതിന്റെയും ഗ്രാഫൈറ്റ് കമ്പനിക്ക് വൈദ്യുതി നല്കുന്നതിനെക്കുറിച്ചും കേസിലെ മറ്റ് പ്രതികളായ കേശവപിള്ളയോടും ഗോപാലപിള്ളയോടും മാണി ചര്‍ച്ച നടത്തിയതിന്റെയും രേഖകളുമുണ്ട്. ഇതിനര്‍ഥം ഗ്രാഫൈറ്റിന് വൈദ്യുതി വിറ്റത് അന്ന് മന്ത്രിയായിരുന്ന മാണിയുടെ അറിവോടു കൂടിയായിരുന്നെന്ന് അഹമ്മദ് കോടതിയില്‍ ബോധിപ്പിച്ചു. കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ വിജിലന്‍സിനോട് കോടതി ബോധിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X