Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിസാറ്റ്-1 ഉപേക്ഷിക്കുമെന്ന് തീര്‍ച്ചയായി

ബാംഗ്ലൂര്‍: ജിഎസ്എല്‍വി ഉപയോഗിച്ച് ഇന്ത്യ വിക്ഷേപിച്ച കൃത്രിമഉപഗ്രഹം ജിസാറ്റ്-1 ഭാരതീയ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐഎസ്ആര്‍ഒ) നിയന്ത്രണത്തില്‍ നിന്ന് തെന്നിമാറി. ഏപ്രില്‍ 30 തിങ്കളാഴ്ച മുതല്‍ ഉപഗ്രഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഐഎസ്ആര്‍ഒ വക്താക്കള്‍ അറിയിച്ചു. ഇതോടെ ഉപഗ്രഹം ഉപേക്ഷിക്കുമെന്ന് തീര്‍ച്ചയായി.

എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഉപഗ്രഹത്തെ വീണ്ടും കാണാനാകുമെന്ന് പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. ഏപ്രില്‍ അവസാനത്തോടെ ഉപഗ്രഹം നിയന്ത്രണകേന്ദ്രത്തിന്റെ നിരീക്ഷണത്തില്‍ നിന്നും മറയുമെന്നും മെയ്് 14 മുതല്‍ 16 വരെ വീണ്ടും കാണാനാകുമെന്നും ശാസ്ത്രജ്ഞര്‍ നേരത്തെ അറിയിച്ചിരുന്നു.

ഉപഗ്രഹത്തിന് 24 മണിക്കൂര്‍ ഭ്രമണമാണ് ഐഎസ്ആര്‍ഒ നിശ്ചയിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ഉപഗ്രഹം നേടിയിരിക്കുന്നത് വെറും 23 മണിക്കൂര്‍ ഭ്രമണമാണ്. ഉപഗ്രഹം മിക്കവാറും ഉപേക്ഷിച്ചേക്കുമെന്ന് ഇതിനകം തന്നെ ഐഎസ്ആര്‍ഒ മേധാവികള്‍ സൂചിപ്പിച്ചിരുന്നു.

പല ഉപഗ്രഹ നിരീക്ഷണ കേന്ദ്രങ്ങളുടെയും സഹായത്തോടെ ജിസാറ്റിന്റെ ചലനം നിരീക്ഷിച്ചുവരികയാണ്. ഏപ്രില്‍ 18 ബുധനാഴ്ച ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ജിഎസ്എല്‍വി കുതിച്ചുയര്‍ന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+