ഉഷപ്രശ്നം ഒത്തുതീര്‍ന്നേക്കും
കോഴിക്കോട്: തന്നെ അധിക്ഷേപിച്ച സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പി.ഇ. ഉഷ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പായേക്കും. പ്രശ്നം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ചനടത്തിയാല്‍ താന്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഉഷ അറിയിച്ച സാഹചര്യത്തിലാണിത്.
മാത്രമല്ല ഉഷയ്ക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രകാശനെതിരെ സര്‍ക്കാര്‍ പത്തു ദിവസത്തിനുള്ളില്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി മെയ് നാല് വെള്ളിയാഴ്ച നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഒരു പ്രതിനിധിയെ അയക്കാന്‍ തീരുമാനിച്ചതായി അറിയുന്നു.
അതേ സമയം ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഉഷയുടെ ആരോഗ്യനില തീരെ മോശമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉഷയുടെ നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. മെഡിക്കല്‍ കോളേജിലെത്തിയിട്ടും ഉഷ നിരാഹാരം തുടരുകയാണ്. ഈ നിലക്ക് പോയാല്‍ ഉഷയ്ക്ക് നിര്‍ബന്ധിച്ച് ഡ്രിപ്പ് നല്‍കേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍: രജിസ്ട്രാര്‍
അതേ സമയം ഉഷാപ്രശ്നത്തില് ഇനി തീരുമാനമെടുക്കേണ്ടത് സര്‍വകലാശാലയല്ല, സര്‍ക്കാരാണ് എന്ന വിശദീകരണവുമായി സര്‍വകലാശാല രജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പിറക്കി.
പി.ഇ. ഉഷയെ ബസില്‍ പീഡിപ്പിച്ചത് പാലക്കാട് പറളി സ്വദേശി രമേശന് എന്ന ആര്‍ഇസിയിലെ ദിവസക്കൂലിക്കാരനാണ്. എന്നാല്‍ സര്‍വകലാശാലാ കേന്ദ്രത്തില്‍ ഉഷയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ച പ്രകാശനെതിരായ ഉഷയുടെ പരാതി ലഭിച്ചയുടന്‍ സര്‍വകലാശാല ഇതിന്മേല് നടപടിയെടുത്തിരുന്നു. എന്നാല്‍ പ്രകാശന് നടത്തിയെന്നു പറയുന്ന പീഡനം ജോലിസ്ഥലത്തു സ്ത്രീയ്ക്ക് എതിരെ നടക്കുന്ന പീഡനത്തെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയുടെ പരിധിയില്‍ ഈ കേസ് വരികയില്ലെന്ന് കണ്ടെത്തി. ഈ അന്വേഷണ റിപ്പോര്‍ട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഏകപക്ഷീയമായി അംഗീകരിക്കുകയും ചെയ്തു- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇതിനുശേഷമാണ് അന്വേഷണം നടത്തിയ വനിതാകമ്മീഷന് പ്രകാശനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെ പ്രകാശന് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി തുടര്‍നടപടികള്‍ സ്റേ ചെയ്തു. പിന്നീട് സ്റേ നീക്കിക്കൊണ്ട് ഹൈക്കോടതി ഡിവിഷന് ബഞ്ച് വനിതാകമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രകാശനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ കേസില്‍ പ്രകാശന്റെ വിശദീകരണം കൂടി കേള്‍ക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇനി ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ് - രജിസ്ട്രാറുടെ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications