Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രകാശന്റെ സസ്പെന്‍ഷന്‍: മന്ത്രി ഒപ്പുവെച്ചു

തിരുവനന്തപുരം: പി.ഇ.ഉഷ പ്രശ്നത്തില്‍ കലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാരന്‍ പ്രകാശനെ സസ്പെന്റ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന ഫയലില്‍ വിദ്യാഭ്യാസമന്ത്രി ഒപ്പുവെച്ചു. തീരുമാനമെടുക്കാനായി ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

ഉഷ പ്രശ്നത്തില്‍ 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാനായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് മെയ് നാലിന് നിര്‍ദേശിച്ചിരുന്നു.

ഉഷക്കെതിരെ അപവാദ പ്രചാരണം നടത്തിയ പ്രകാശനെ സസ്പെന്റ് ചെയ്യണമെന്ന് വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തുകൊണ്ട് പ്രകാശന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ഹൈക്കോടതി സ്റേ ചെയ്തിരുന്നു. പിന്നീട് സ്റേ നീക്കിയ ഹൈക്കോടതി ഇക്കാര്യത്തില്‍ പ്രകാശന്റെ വിശദീകരണം കൂടി കേള്‍ക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പ്രകാശന്റെ വാദം കൂട്ടികേട്ട ശേഷം റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിച്ചു.

ഇതിനിടെ സ്വയംഭരണ സ്ഥാപനമായ സര്‍വകലാശാലയില്‍ ഇത്തരമൊരു പ്രശ്നത്തില്‍ വിദ്യാഭ്യാസവകുപ്പ് ഇടപെടുന്നത് ശരിയാണോ എന്ന് നിയമവകുപ്പിനോട് ഉപദേശം ആരാഞ്ഞിരുന്നു. വിദ്യാഭ്യാസവകുപ്പിന് ഇടപെടാമെന്ന ഉപദേശം ലഭിച്ചതോടെയാണ് പ്രകാശനെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള ഫയലില്‍ വിദ്യാഭ്യാസമന്ത്രി ഒപ്പുവെച്ചത്.

വിദ്യാഭ്യാസമന്ത്രി ഒപ്പുവെച്ച ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതോടെ ഇനി ഇതിന്മേല്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+