കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 73ശതമാനം പോളിംഗ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 73 ശതമാനം പോളിംഗ് നടന്നു.

അങ്ങിങ്ങ് നടന്ന അക്രമങ്ങളൊഴിച്ചാല്‍ പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു.

പോളിംഗ് ശതമാനം ജില്ല തിരിച്ച്:

-65, 75, - 70, - 70, -66, 72, 70, 68, 73, 70.5, 61, 71 , 61, - 63.

കണ്ണൂരില്‍ നടന്ന തിരഞ്ഞെടുപ്പ് അക്രമങ്ങളില്‍ ആകെ 18 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരിലെ പേരാവൂര്‍, അഴീക്കോട്, തളിപ്പറമ്പ്, കൂത്തുപറമ്പ് മണ്ഡലങ്ങളിലാണ് അക്രമങ്ങള്‍ നടന്നത്. പേരാവൂരില്‍ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

ജില്ലയിലെ മൂസാന്തറയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ല് നടത്തി. പൊലീസെത്തി ഇവരെ വിരട്ടിയോടിച്ചു. ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍, കോട്ടയം ജില്ലയിലെ പുതുപ്പള്ളി, തിരുവനന്തപുരം ജില്ലയിലെ , കഴക്കൂട്ടം മണ്ഡലങ്ങളിലും ചെറിയ തോതില്‍ അക്രമങ്ങള്‍ നടന്നു.

തിരുവനന്തപുരം വെസ്റിലെ പൂന്തുറയില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇവിടെ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒരു ബൂത്തില്‍ കയറിയിരുന്നത് സംഘര്‍ഷത്തിനിടയാക്കുകയും കുറച്ചു നേരം പോളിംഗ് നിര്‍ത്തിവയ്ക്കേണ്ടി വരികയും ചെയ്തു. ഒടുവില്‍ പൊലീസും രാഷ്ട്രീയ പ്രവര്‍ത്തകരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പുണ്ടാവുകയായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ കാട്ടായിക്കോണത്ത് എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടലുണ്ടായി.

കൊട്ടാരക്കര മണ്ഡലത്തിലെ കേരളാ കോണ്‍ഗ്രസ് മാണി പ്രവര്‍ത്തകന്‍ മാത്തുക്കുട്ടി (63 ) പോളിംഗ് ബൂത്തിന് പുറത്ത് ഹൃദയാഘാതം മൂലം മരിച്ചു. തന്നോടൊപ്പം വോട്ട് ചെയ്യാനെത്തിയ മരുമകളുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലെന്നറിഞ്ഞപ്പോഴാണ് മാത്തുക്കുട്ടി മരിച്ചതെന്ന് പറയപ്പെടുന്നു.

ഞാറക്കല്‍ മണ്ഡലത്തിലെ ഒരു ബൂത്തില്‍ വോട്ട് ചെയ്തയുടന്‍ പുറത്തിറങ്ങിയ പത്രോസ് (70) മരിച്ചു. കടുത്തുരുത്തി മണ്ഡലത്തിലെ ഒരു ബൂത്തില്‍ വോട്ട് ചെയ്യാനായി ക്യൂവില്‍ നിന്ന ആന്റോ കുഴഞ്ഞുവീണു മരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X