കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോഫോഴ്സ്: സമയപരിധി വേണമെന്ന് സുപ്രീംകോടതി

  • By Staff
Google Oneindia Malayalam News

ദില്ലി: ബോഫോഴ്സ് കോഴയിടപാട് കേസിന്റെ വാദം നിശ്ചിത സമയപരിധിക്കുളളില്‍ തീര്‍ക്കണമെന്ന് സുപ്രീംകോടതി സി ബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. കേസിന്റെ വാദം ഇപ്പോള്‍ സി ബി ഐ പ്രത്യേക കോടതിയില്‍ നടക്കുകയാണ്. എന്നാല്‍, ആറു മാസത്തിനുള്ളില്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാകുമോയെന്ന കാര്യത്തില്‍ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു.

എത്ര സമയത്തിനുള്ളില്‍ വാദം തീര്‍ക്കാനാവുമെന്നത് മെയ് 12 ശനിയാഴ്ച കോടതിയില്‍ ബോധിപ്പിക്കണമെന്ന് സുപ്രീംകോടതി സി ബി ഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹിന്ദുജ സഹോദരന്മാര്‍ എത്ര കാലം ഇന്ത്യ വിടാതെയിരിക്കണമെന്നും സി ബി ഐ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ബോഫോഴ്സ് കേസ് വിചാരണയുടെ ഭാഗമായി ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയിരിക്കുന്ന മൂന്ന്ഹിന്ദുജ സഹോദരന്മാര്‍ ഇന്ത്യ വിടുന്നതിനെ സി ബി ഐ പ്രതേക കോടതിയും ദില്ലി ഹൈക്കോടതിയും അടുത്തകാലത്ത് തടഞ്ഞിരുന്നു. ഇതിനെതിരേ ഹിന്ദുജ സഹോദരന്മാര്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് മെയ് 11 വെള്ളിയാഴ്ച കേസ് വിചാരണയുടെ സമയക്രമത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. ജസ്റ്റീസുമാരായ എം.ബി. ഷാ, വൈ.കെ. സബര്‍വാള്‍ എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച് ഹര്‍ജിയിന്മേല്‍ തീരുമാനമെടുക്കുന്നത് മെയ് 12 ശനിയാഴ്ചത്തേയ്ക്ക് മാറ്റി.

വിദേശത്തേയ്ക്കു പോകുന്നതിന് സിബിഐ ഏര്‍പ്പെടുത്തുന്ന ഏത് ഉപാധിയും തങ്ങള്‍ പാലിക്കാമെന്ന് ഹിന്ദുജ സഹോദരന്മാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. കേസില്‍ ഹിന്ദുജ സഹോദരന്മാര്‍ക്കെതിരേ മൊഴി നല്‍കിയിട്ടുള്ള സാക്ഷികളെല്ലാം തന്നെ വിദേശങ്ങളിലാണെന്നതു കൊണ്ട് സിബിഐ പ്രത്യേക കോടതിയുടെ വിചാരണ വര്‍ഷങ്ങള്‍ നീണ്ടു പോയേക്കാമെന്ന് ഹിന്ദുജ സഹോദരന്മാരുെട അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു.

കേസ് വിചാരണ തീരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നും ഹിന്ദുജ സഹോദന്മാര്‍ക്ക് ഇന്ത്യ വിടാനുള്ള ഉപാധികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് മെയ് 12 ശനിയാഴ്ച സത്യവാങ്്മൂലത്തില്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി സിബിഐയ്ക്കു നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X