Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടര്‍പട്ടിക ഫലത്തെ സ്വാധീനിച്ചേക്കും

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ നിന്നും പതിനായിരങ്ങളുടെ പേര് നീക്കം ചെയ്തത് ഫലത്തെ സ്വാധീനിച്ചേക്കുമെന്ന് വിദഗ്ധര്‍.

കൊല്ലം ജില്ലയില്‍ മാത്രം 30, 000ത്തോളം പേര്‍ക്ക് പട്ടികയില്‍ പേരില്ലാത്തത് കാരണം വോട്ട് ചെയ്യാനായില്ല. മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും പട്ടികയില്‍ നിന്നും നീക്കം ചെയ്യാനെന്ന പേരിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പട്ടിക പുതുക്കിയത്.

പട്ടികയില്‍ പേരില്ലാത്തതിന്റെ പേരില്‍ വോട്ട് ചെയ്യാനാവാത്തവരില്‍ പലരും നിയമനടപടിക്കൊരുങ്ങുകയാണ്. രാഷ്ട്രീയ കക്ഷികള്‍ക്ക് നല്‍കിയ ലിസ്റും യഥാര്‍ത്ഥ ലിസ്റും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ക്കിടയാക്കി.

വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടവരില്‍ കൂടുതലും തങ്ങളുടെ പ്രവര്‍ത്തകരെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടപടിയെടുക്കുമെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ നല്‍കിയ സൂചന.

കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലത്തില്‍ 6, 000ത്തോളം വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്നും നീക്കം ചെയ്തത്. പാലക്കാട്ട് 30, 000ത്തോളം വോട്ടര്‍മാരെയും കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ 3, 000 ത്തോളം വോട്ടര്‍മാരെയും പട്ടികയില്‍ നിന്നും നീക്കം ചെയ്തിരുന്നു.

ഇവരില്‍ പലരും വോട്ടിടാനായി ബൂത്തിലെത്തിയപ്പോഴാണ് പട്ടികയില്‍ പേരില്ലെന്ന് അറിയുന്നത്. തിരിച്ചറിയില്‍ കാര്‍ഡിന് കടലാസിന്റെ വില പോലുമില്ലെന്നറിഞ്ഞ പലരും ബൂത്തുകളില്‍ വച്ച് ക്ഷുഭിതരാവുകയും ചെയ്തു. വോട്ടെടുപ്പ് ദിവസത്തിന് മൂന്ന് ദിവസം മുമ്പ് മാത്രം പുറത്തിറക്കിയ പട്ടികയില്‍ പേരുകള്‍ ചുവന്ന മഷി കൊണ്ട് വെട്ടിയിരുന്നു എന്ന് ആക്ഷേപമുണ്ട്.

ഫലം പുറത്തുവരുമ്പോള്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍പട്ടികയിലെ പേരുനീക്കല്‍ നടപടി വിവാദമാകുമെന്ന് ഉറപ്പാണ്. പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവരെ കൊണ്ട് കേസ് കൊടുപ്പിക്കാമെന്നാണ് പല സ്ഥാനാര്‍ത്ഥികളും കണക്കുകൂട്ടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+