കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍: ചുവപ്പുകോട്ടയില്‍ വിള്ളലുണ്ടായില്ല

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്തൊട്ടാകെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗം ആഞ്ഞടിച്ചപ്പോഴും ചുവപ്പുകോട്ടയായ കണ്ണൂര്‍ എല്‍ഡിഎഫിനൊപ്പം നിന്നു. ജില്ലയിലെ പത്തില്‍ ഏഴ് സീറ്റും നേടിയ എല്‍ഡിഎഫിന് പേരാവൂര്‍ മണ്ഡലം മാത്രമാണ് നഷ്ടപ്പെട്ടത്.

പേരാവൂര്‍ മണ്ഡലം നഷ്ടപ്പെട്ടെങ്കിലും അത് വലിയൊരു തിരിച്ചടിയായി എല്‍ഡിഎഫ് കണക്കുകൂട്ടുന്നില്ല. യുഡിഎഫിന് നേരിയ മുന്‍തൂക്കമുള്ള പേരാവൂരില്‍ 96ലെ തിരഞ്ഞെടുപ്പില്‍ 189 വോട്ടിനാണ് എല്‍ഡിഎഫ് വിജയിച്ചത്.

സിപിമ്മിന്റെ ശക്തിദുര്‍ഗമായ ജില്ലയില്‍ യുഡിഎഫിന്റെ സ്ഥിരം സീറ്റുകളായ കണ്ണൂരിലും ഇരിക്കൂരിലും യുഡിഎഫ് ഇത്തവണയും വിജയം ആവര്‍ത്തിച്ചപ്പോള്‍ മറ്റുള്ള ഏഴ് മണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ വിജയം ആധികാരികമായിരുന്നു.

പയ്യന്നൂരില്‍ പി.കെ.ശ്രീമതിടീച്ചറും തളിപ്പറമ്പില്‍ എം.വി.ഗോവിന്ദന്‍ മാസ്റരും അഴീക്കോട്ട് ടി.കെ.ബാലനും നല്ല ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. അതേ സമയം ഷുവര്‍ സീറ്റുകളായ തലശേരിയിലും കൂത്തുപറമ്പിലും ബിജെപിയില്‍ നിന്ന് നേരിട്ട ഭീഷണിയെ മറികടന്നാണ് സിപിഎം സ്ഥാനാര്‍ഥികള്‍ ജയിച്ചത്.

ബിജെപിയുടെ ഹിറ്റ് ലിസ്റില്‍ പെടുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ വോട്ടെണ്ണലിനിടെ രണ്ടായിരത്തിലേറെ വോട്ടിന് പിന്നില്‍ നിന്ന ശേഷമാണ് വീണ്ടും മുന്നിലെത്തിയത്. സിപിഎം-ബിജെപി സംഘട്ടനം വ്യാപകമായ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. എങ്കിലും സിപിഎമ്മിനെ തുണച്ചുപോരുന്ന ഈ മണ്ഡലം സിപിഎമ്മിലെ പി.ജയരാജനെ കൈവിട്ടില്ല.

എടക്കാട്ട് സിപിഎമ്മിലെ എം.വി.ജയരാജനും പെരിങ്ങത്തൂരില്‍ ജനതാദളിലെ കെ.പി.മോഹനനുമാണ് വിജയിച്ചത്. അതേ സമയം കണ്ണൂരിലെ സിറ്റിംഗ് എംഎല്‍എമാരായ കെ.സി.ജോസഫും കെ.സുധാകരനും ഇരിക്കൂറിലും സിപിഎമ്മിലും വിജയിച്ചത് ഏറെ ആയാസപ്പടാതെയാണ്. പേരാവൂരില്‍ അവസാനഘട്ടത്തില്‍ രംഗത്തെത്തിയ എ.ഡി.മുസ്തഫ സിറ്റിംഗ് എംഎല്‍എ കെ.ടി.കുഞ്ഞഹമ്മദിനെയാണ് തോല്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X