കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരു ആര്‍എസ്പിക്കും രണ്ട് സീറ്റ് വീതം

  • By Staff
Google Oneindia Malayalam News

കൊല്ലം: കേരള രാഷ്ട്ര്രീയത്തില്‍ ഈ തിരഞ്ഞെടുപ്പോടെ ഏതെങ്കിലും ഒരു ആര്‍എസ്പി മാത്രമേ അവശേഷിക്കുകയുള്ളൂ എന്ന പ്രവചനത്തെ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കി. ഇരുപാര്‍ട്ടികളും രണ്ട് വീതം സീറ്റാണ് നേടിയത്.

കൊല്ലം ജില്ലയിലാണ് ആര്‍എസ്പിയും ആര്‍എസ്പി (ബി)യും രണ്ട് വീതം സീറ്റ് നേടിയത്. ഇരുപാര്‍ട്ടികളിലെയും പ്രമുഖര്‍ തമ്മിലേറ്റുമുട്ടിയ രണ്ട് മണ്ഡലത്തിലും ആര്‍എസ്പിക്ക് തോല്‍വി സമ്മതിക്കേണ്ടിവന്നു.

കൊല്ലത്തും ചവറയിലുമാണ് ഇരുപാര്‍ട്ടികളുടെയും പ്രസ്റീജ് പോരാട്ടം നടന്നത്. ഏറെ ശ്രദ്ധേയമായ പോരാട്ടം നടന്ന ചവറയില്‍ ആര്‍എസ്പിയിലെ മന്ത്രി വി.പി.രാമകൃഷ്ണപിള്ളക്ക് ബേബിജോണിന്റെ മകനായ ഷിബു ജോണിനോട് അടിയറവ് പറയേണ്ടിവന്നു. ആര്‍എസ്പി (ബി) നേതാവ് ബാബു ദിവാകരന്‍ മത്സരിച്ച കൊല്ലത്തും ആര്‍എസ്പിക്ക് തോല്‍വിയുടെ രുചിയറിയേണ്ടിവന്നു. പ്രൊഫ.കല്ലട വിജയത്തെയാണ് ബാബു ദിവാകന്‍ തോല്പിച്ചത്.

ഇരവിപുരത്തും കുന്നത്തൂരുമാണ് ആര്‍എസ്പി സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ഇരവിപുരത്ത് എ.എ.അസീസും കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോനുമാണ് വിജയം നേടിയത്. കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനെയാണ് അപ്രതീക്ഷിതമായി തോല്പിച്ചത്. ഇരവിപുരത്ത് എ.എ.അസീസിനെതിരെ മുസ്ലിം ലീഗിലെ ടി.എ.അഹമ്മദ് കബീറാണ് മത്സരിച്ചത്.

കൊല്ലത്തും ചവറയിലും ആര്‍എസ്പി (ബി) വെന്നിക്കൊടി പാറിച്ചെങ്കിലും ഹരിപ്പാട് പാര്‍ട്ടി നേതാവ് താമരാക്ഷന്‍ പരാജയപ്പെട്ടു. ഇവിടത്തെ ഫലം ഇതേവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X