Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമോയില്‍ ഇറക്കുമതി കേരളത്തെ തകര്‍ക്കും

ദില്ലി: മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ നശിപ്പിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. പാമോയില്‍ അടക്കമുള്ള സസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ 300 ശതമാനമാക്കി ഉയര്‍ത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു. ദില്ലിയില്‍ നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആന്റണി.

ലോകവ്യാപാരസംഘടനയുമായി ചര്‍ച്ചചെയ്ത് റബറിനെയും കയറിനെയും കാര്‍ഷികോല്പന്നമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റബര്‍, നാളികേരം, തേയില, കാപ്പി, കറുവപ്പട്ട,ഗ്രാമ്പൂ തുടങ്ങിയ നാണ്യവിളകള്‍ക്ക് വന്‍തോതില്‍ വിലത്തകര്‍ച്ചയുണ്ടായി. 6600 കോടി രൂപയോളം കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായി. എന്നാല്‍ ഇറക്കുമതി നിയന്ത്രണം എടുത്തുകളഞ്ഞതോടെ കര്‍ഷകരുടെ ജീവിതം ഒന്നുകൂടി ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്- ആന്റണി അഭിപ്രായപ്പെട്ടു.

കാര്‍ഷികവിഭവങ്ങള്‍ക്ക് മേല്‍ പരമാവധി ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുക മാത്രമേ പോംവഴിയുള്ളൂ. കേരളത്തിലെ കര്‍ഷകസമൂഹത്തില്‍ 92 ശതമാനവും കനത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. മലേഷ്യയില്‍ നിന്നും 70 ലക്ഷം ടണ്‍ പാംഓയില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കം പുനപരിശോധിക്കണമെന്നും ആന്റണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ അത് കേരളത്തെ പ്രതികൂലമായി ബാധിക്കും. വാഹനങ്ങളിലും മറ്റും വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനെപ്പറ്റി കാര്യമായി പഠനം നടത്തണമെന്നും ആന്റണി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+