കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂത്തുപറമ്പ്: ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ റദ്ദാക്കി

  • By Super
Google Oneindia Malayalam News

രുവനന്തപുരം: കൂത്തുപറമ്പ് വെടിവയ്പ് കേസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനമായി.

വെടിവയ്പ്പ് സമയത്ത് കണ്ണൂര്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന ടി. ടി. ആന്റണി, ഹെഡ് കോണ്‍സ്റബിള്‍മാരായ ശശിധരന്‍, സഹദേവന്‍, പ്രേംനാഥ്, കോണ്‍സ്റബിള്‍മാരായ ദാമോദരന്‍, അബ്ദുള്‍ സലാം, രാജന്‍, സ്റാന്‍ലി ജോസഫ്, സുരേഷ്, ചന്ദ്രന്‍, പ്രേംദാസ്, ബാലചന്ദ്രന്‍, ലൂക്കോസ്, അഹമ്മദ് എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മെയ് 29 ചൊവാഴ്ച ഉത്തരവായത്.

സസ്പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും ഇവര്‍ക്കെതിരായ കേസിന്റെ നടപടികള്‍ തുടരും. കേസിപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

സസ്പെന്‍ഷനിലായിരുന്ന ഡിവൈഎസ്പി ഹക്കീം ബത്തേരി സര്‍വീസില്‍ നിന്നും വിരമിച്ചിരുന്നു. കേസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എഎസ്പി രവതാ ചന്ദ്രശേഖര്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം നേരത്തെ സര്‍വീസില്‍ തിരിച്ചുകയറിയിരുന്നു.

1994 നവംബര്‍ 25ാം തീയതി കൂത്തുപറമ്പില്‍ മന്ത്രി എം. വി. രാഘവന്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് പൊലീസ് വെടിവയ്പില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ പത്മനാഭന്‍ കമ്മീഷന്‍ എം. വി. രാഘവനെയും പൊലീസിനെയും വിമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രാഘവനെ ഒന്നാം പ്രതിയാക്കി 22 പേര്‍ക്കെതിരെ കേസെടുത്തത്. രണ്ട് പൊലീസുകാര്‍ അഞ്ചുവര്‍ഷമായി സസ്പെന്‍ഷനിലായിരുന്നു. ബാക്കിയുള്ളവര്‍ സസ്പെന്‍ഷനിലായിട്ട് മൂന്ന് വര്‍ഷമായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X