Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാര്‍ വരുത്തുന്ന അധികബാധ്യത 15.92 കോടി

തിരുവനന്തപുരം: മുന്‍ നായനാര്‍ സര്‍ക്കാരിനെ അപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാരില്‍ ആറ് മന്ത്രിമാരെക്കൂടി കൂടുതലായി നിയമിച്ചത് സര്‍ക്കാരിന് 15,92 കോടി രൂപയുടെ അധികബാധ്യത ഉണ്ടാക്കും.

ആറ് മന്ത്രിമാര്‍ക്കുമുള്ള പേഴ്സണല്‍ സ്റാഫ്, ശമ്പളം, ആനുകൂല്യങ്ങള്‍, യാത്രാബത്ത, വീട്ടു വാടക, വീട് അറ്റകുറ്റപ്പണി, ഉപകരണങ്ങള്‍ എന്നിവയ്ക്കുള്ള ചെലവ് ഏറ്റവും കുറഞ്ഞ തുകയില്‍ കണക്കാക്കുമ്പോഴാണ് സംസ്ഥാനം ഇത്രയും തുകയുടെ ബാധ്യത വഹിക്കേണ്ടിവരുന്നത്. വൈദ്യുതി, ടെലഫോണ്‍ എന്നിവയുടെ ചെലവുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് ഇനിയും ഉയരും.

91ലെയും 96ലെയും മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് ഉണ്ടായ ചെലവ് സംസ്ഥാന പൊതുഭരണ വകുപ്പ് കണക്കാക്കിയിട്ടുണ്ട്. ഇതു പ്രകാരം ഒരു മന്ത്രിക്ക് ഒരുവര്‍ഷം 50 ലക്ഷത്തില്‍ കൂടുതല്‍ ചെലവ് വരുന്നുണ്ട്. 91ലെ യുഡിഎഫ് സര്‍ക്കാരിലെ 19 മന്ത്രിമാര്‍ക്കുള്ള ചെലവ് ആകെ 9,21,02,718 രൂപയായിരുന്നു. ഒരു മന്ത്രിയുടെ ചെലവ് ശരാശരി 51,16,818 രൂപ.

96ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിമാരുടെ എണ്ണം 14 ആക്കി കുറച്ചതിനാല്‍ ചെലവില്‍ കാര്യമായ കുറവുണ്ടാക്കാന്‍ സാധിച്ചു. എല്ലാ മന്ത്രിമാര്‍ക്കും കൂടി 7,58,32,243 രൂപയാണ് ചെലവഴിച്ചത്. ഒരു മന്ത്രിയുടെ ശരാശരി ചെലവ് 50,55,483 രൂപ. മന്ത്രിമാരുടെ ശമ്പളം, യാത്രാബത്ത, ദിനബത്ത, മെഡിക്കല്‍ റീഇംപേഴ്സ്മെന്റ്, അതിഥി സല്‍ക്കാരം തുടങ്ങിയ ചെലവുകള്‍ മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. പേഴ്സണല്‍ സ്റാഫിന്റെ ശമ്പളവും പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളും ഇതിനു പുറമെയാണ്.

ഈ കണക്കുകള്‍ പ്രകാരം കണക്കാക്കുമ്പോള്‍ യുഡിഎഫ് സര്‍ക്കാരിലെ അധിക ആറു മന്ത്രിമാരുടെ താമസച്ചെലവ് ഒരു വര്‍ഷത്തേക്ക് 10,80,000 രൂപവരും. ശമ്പളവും മറ്റാനുകൂല്യങ്ങളും കൂടി 75 ലക്ഷവും പേഴ്സണല്‍ സ്റാഫിന്റെ ശമ്പളം 2 കോടി 20 ലക്ഷവും എല്ലാം ഉള്‍പ്പെടെ ഒരു മന്ത്രിക്ക് ഒരു വര്‍ഷം വരുന്ന ചെലവ് 3.05 കോടി രൂപയായിരിക്കും. ഈ ചെലവ് അഞ്ചു വര്‍ഷം കൊണ്ട് 15 കോടി കവിയും. ഇതിനു പുറമെ വീട്ടിലെ അറ്റകുറ്റപ്പണികള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി 70 ലക്ഷത്തില്‍ കൂടുതല്‍ രൂപയും ചെലവു വരും.

നായനാര്‍ മന്ത്രിസഭയില്‍ 14 മന്ത്രിമാര്‍ മാത്രമായിരുന്നതിനാല്‍ 14 ഔദ്യോഗിക മന്ത്രിവസതികള്‍ മാത്രമേ ഇപ്പോള്‍ സര്‍ക്കാരിന് സ്വന്തമായുള്ളൂ. കൂടുതലായുള്ള ആറു മന്ത്രിമാര്‍ക്ക് വീടുകള്‍ കണ്ടെത്താന്‍ വിനോദസഞ്ചാരവകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്. 15,000 രൂപയില്‍ താഴെ വാടകയുള്ള വീടുകളേ എടുക്കാന്‍ പാടുള്ളൂ എന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും തിരുവനന്തപുരത്തെ നിരക്കനുസരിച്ച് അത് സാധ്യമാകുമോ എന്ന സംശയവും ഉണ്ട്.

ഭരണപരിഷ്കരണ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം നിയമസഭയിലെ 10 എംഎല്‍എമാര്‍ക്ക് ഒരു മന്ത്രിയേ പാടുള്ളൂ. അതായത് ആകെ നിയമസഭാ സാമാജികരില്‍ പത്ത് ശതമാനം പേര്‍ മന്ത്രിമാര്‍. കേരള നിയമസഭയിലെ ആകെ അംഗസംഖ്യ 140 ആയതിനാല്‍ 14 മന്ത്രിമാരാണ് അഭിലഷണീയം. ഇതനുസരിച്ചാണ് നായനാര്‍ സര്‍ക്കാര്‍ മന്ത്രിമാരുടെ എണ്ണം 14 ആക്കി കുറച്ചത്.

എന്നാല്‍ യുഡിഎഫിലെ ഘടകകക്ഷികളുടെ എണ്ണക്കൂടുതലും കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും കൂടി ചേര്‍ന്നപ്പോള്‍ ആന്റണി സര്‍ക്കാരിന് മന്ത്രിമാരുടെ എണ്ണം കൂട്ടാതെ നിവൃത്തിയില്ലെന്നായി. മന്ത്രിമാരുടെ എണ്ണം അധികച്ചെലവ് വരുത്തില്ലെന്നാണ് ഇപ്പോഴും മുഖ്യമന്ത്രി പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+