കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിനിര്‍ത്തല്‍ പദ്ധതി ഇസ്രയേല്‍ അംഗീകരിച്ചു

  • By Staff
Google Oneindia Malayalam News

ജെറുസലെം: യുഎസ് സിഐഎ മേധാവി ജോര്‍ജ്ജ് ടെനറ്റ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇസ്രയേല്‍ അംഗീകരിച്ചു. ഈ തീരുമാനം എട്ടുമാസം നീണ്ട പലസ്തീന്‍- ഇസ്രയേല്‍ പോരാട്ടത്തിന് താല്ക്കാലികമായി അറുതിവരുമെന്ന് കരുതുന്നു.

ഇക്കാര്യത്തില്‍ പലസ്തീന്റെ തീരുമാനം ജൂണ്‍ 12 ചൊവാഴ്ച തന്നെ പ്രഖ്യാപിക്കും. സിഐഎ മേധാവി ടെനറ്റുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഉടനെ ഇസ്രയേല്‍ അനുകൂല തീരുമാനം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ വക്താവ് അറിയിച്ചു.

ജൂണ്‍ 11 തിങ്കളാഴ്ച രാത്രി പലസ്തീന്‍ പ്രതിനിധികളുമായി നടന്ന ഒരു കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇസ്രയേല്‍ ടെനറ്റിന്റെ വെടിനിര്‍ത്തല്‍ പദ്ധതിയ്ക്ക് സമ്മതം മൂളിയത്. മുന്‍ യുഎസ് സെനറ്റര്‍ ജോര്‍ജ്ജ് മിച്ചലിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്രസമിതി മുന്നോട്ടുവച്ച സമാധാന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് ടെനറ്റിന്റെ വെടിനിര്‍ത്തല്‍ പദ്ധതിയ്ക്ക് അനുകൂലമായ നിലപാടെടുത്തതെന്നും ഇസ്രയേല്‍ വക്താവ് പറഞ്ഞു.

മിച്ചല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള ഒരു വെടിനിര്‍ത്തല്‍ കരാറിനോടും അനുകൂലിക്കാന്‍ കഴിയില്ലെന്നതാണ് പലസ്തീന്‍ നിലപാട്. എന്നാല്‍ ടെനറ്റ് മുന്നോട്ടുവയ്ക്കുന്ന വെടിനിര്‍ത്തല്‍ പദ്ധതി മിച്ചല്‍ റിപ്പോര്‍ട്ടില്‍ നിന്നും ഭിന്നമല്ലെന്ന് ഇസ്രയേല്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X