കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷം കനക്കുന്നു; 3 മരണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കാലവര്‍ഷം കനത്തതിനെത്തുടര്‍ന്ന് കേരളത്തില്‍ ജൂണ്‍ 15 വെള്ളിയാഴ്ച മൂന്നു പേര്‍ കൂടി മരിച്ചു. കാസര്‍കോട്ട് രണ്ടു പേരും കോട്ടയത്ത് ഒരാളും മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കനത്ത മഴയില്‍ കാസര്‍കോട്ട് 11 വീടുകള്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം നടന്നുവരുന്നു.

തൃശൂരിലും മറ്റു ജില്ലകളിലും കടലാക്രമണം രൂക്ഷമായതായാണ് റിപ്പോര്‍ട്ട്. തൃശൂരില്‍ വാടാനപ്പള്ളി, ചേറ്റുവ എന്നിവിടങ്ങളിലാണ് കടലാക്രമണം കനത്തത്. ഇവിടേക്ക് സര്‍ക്കാര്‍ ഒരു കോടി 80 ലക്ഷം രൂപ അടിയന്തിര സഹായമായി അനുവദിച്ചിട്ടുണ്ട്.

കൊല്ലത്തെ തങ്കച്ചേരിയില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ രണ്ടു പേരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ജൂണ്‍ 15 വെള്ളിയാഴ്ച രാവിലെ മുതല്‍ നാവികസേനയുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.

കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഫിഷറീസ് മന്ത്രി പ്രൊഫ. കെ.വി. തോമസ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എറണാകുളം ജില്ലയിലെ കടലാക്രമണത്തിനിരയായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കടല്‍ഭിത്തികളുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിന് കേന്ദം കുറച്ചുകൂടി ഉദാരസമീപനം പ്രകടിപ്പിക്കണം. കടലാക്രമണ ബാധിത സ്ഥലങ്ങളില്‍ നിന്നാളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ എത്രയും പെട്ടെന്ന് നടപടി എടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X