Get Updates
Get notified of breaking news, exclusive insights, and must-see stories!

ധവളപത്രം: സര്‍ക്കാരിന് വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ കുറിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമായി. ആദ്യം വിമര്‍ശനം പുറപ്പെടുവിച്ചത് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനായിരുന്നു.

സാമ്പത്തിക സ്ഥിതിയെ കുറിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം ജനങ്ങളെ ദ്രോഹിക്കാനുള്ള വളഞ്ഞ വഴിയാണെന്ന് മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു. വളഞ്ഞ വഴിയിലൂടെ അമിതനികുതിഭാരം ജനങ്ങളില്‍ അടിച്ചേല്പിക്കാനുള്ള ശ്രമമാണ് ധവളപത്രത്തിലൂടെ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് നായനാര്‍ ആരോപിച്ചു.

ജനവിരുദ്ധ നടപടികള്‍ നടപ്പാക്കുമ്പോഴുണ്ടാകുന്ന ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണ് ധവളപത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ മൂലമാണ് കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. ഇക്കാര്യത്തില്‍ ധവളപത്രം മൗനം പാലിക്കുകയാണെന്നും സിപിഎം ആരോപിച്ചു.

സാമ്പത്തികസ്ഥിതി വെളിവാക്കാന്‍ ധവളപത്രം പുറത്തിറക്കിയ നടപടി സ്വാഗതാര്‍ഹമാണെങ്കിലും ജനങ്ങളില്‍ നികുതിഭാരം അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളെ ബിജെപി ചെറുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ദു:സ്ഥിതി ചൂണ്ടിക്കാട്ടി ജനങ്ങളെ പിഴിയാനുള്ള ശ്രമമാണിതെന്ന് പത്മനാഭന്‍ ആരോപിച്ചു.

ധവളപത്രത്തിലെ നിര്‍ദേശങ്ങള്‍ പ്രകാരം സര്‍വമേഖലകളിലും മരവിപ്പ് വരുത്തി ധനസ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് മുന്‍ധനകാര്യമന്ത്രി ടി.ശിവദാസമേനോന്‍ ചൂണ്ടിക്കാട്ടി. ധവളപത്രം സത്യവിരുദ്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ കള്ളപത്രമാണെന്ന് മുന്‍വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. യൂത്ത് ഫ്രണ്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥതലത്തിലും ധവളപത്രത്തിനെതിരെ വിമര്‍ശനമുയര്‍ന്നു. ഭവനനിര്‍മാണബോര്‍ഡ് നഷ്ടത്തിലല്ലെന്നും എന്നിട്ടും ധവളപത്രത്തില്‍ ബോര്‍ഡ് നഷ്ടത്തിലാണെന്നു പറയുന്നത് വാസ്തവവിരുദ്ധമാണെന്നും ബോര്‍ഡ് ചെയര്‍മാന്‍ കുരുവിള വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷം ബോര്‍ഡ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+