കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരൂരില്‍ ഹെഡ്മാസ്ററെ കുത്തിക്കൊന്നു

  • By Staff
Google Oneindia Malayalam News

തിരൂര്‍: സ്കൂളിലേക്ക് പോവുകയായിരുന്നു ഹെഡ്മാസ്ററെ ഓട്ടോറിക്ഷയിലെത്തിയ രണ്ടു പേര്‍ കുത്തിക്കൊന്നു. മലപ്പുറം ജില്ലയിലെ തിരൂരില്‍ ജൂണ്‍ 26 ചൊവാഴ്ച രാവിലെയാണ് സംഭവം.

തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശിയും ഉല്ലൂഞ്ഞി എഎല്‍പി സ്കൂള്‍ ഹെഡ്മാസ്ററുമായ ഫ്രാന്‍സിസ് (54) ആണ് കൊലക്കത്തിക്കിരയായത്. കൂടെയുണ്ടായിരുന്ന മകള്‍ ഷൈനി കുത്തേറ്റ് തിരൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ കഴിയുകയാണ്.

അയല്‍ക്കാരായ അമ്പലപ്പടി അബൂബക്കര്‍ സിദ്ദിഖ്, അബ്ദുള്‍ സലാം എന്നിവരാണ് ഓട്ടോറിക്ഷയില്‍ വന്ന് തങ്ങളെ കുത്തിയതെന്ന് ഷൈനി പറഞ്ഞു. സിദ്ദിഖിനും സലാമിനും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് തിരൂര്‍ പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. അമ്പലപ്പടി ജോസ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരികയായിരുന്ന ഫ്രാന്‍സിസിന്റെ കുടുംബവും അയല്‍ക്കാരുമായുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നു.

ആലത്തിയൂര്‍ ഹൈസ്കൂള്‍ അധ്യാപികയായ ജീവനേശ്വം ആണ് മരിച്ച ഫ്രാന്‍സിസിന്റെ ഭാര്യ. ഷൈനിയെക്കൂടാതെ ജോസ് വര്‍ഗീസ്, ഷിജുമോന്‍ എന്നിവരും മക്കളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X