Get Updates
Get notified of breaking news, exclusive insights, and must-see stories!

നയപ്രഖ്യാപന പ്രസംഗം: ഒരു ഭാഗം വായിച്ചില്ല

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഭാഗം നിയമസഭയില്‍ വായിക്കാന്‍ ഗവര്‍ണര്‍ സുഖ്ദേവ്സിംഗ് കാംഗ് വിസമ്മതിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന ഭാഗമാണ് ഗവര്‍ണര്‍ വായിക്കാതെ വിട്ടത്.

എല്‍ഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് അഞ്ചു വര്‍ഷത്തെ ദുര്‍ഭരണം മൂലമാണെന്ന് വിശദീകരിക്കുന്ന നീണ്ട ഖണ്ഡിക 40 പേജുള്ള നയപ്രഖ്യാപന പ്രസംഗം വായിക്കുന്നതിനിടെ ഗവര്‍ണര്‍ ഒഴിവാക്കി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ യുഡിഎഫ് ഉയര്‍ത്തിയ ക്രിയാത്മകവിമര്‍ശനത്തോടും പ്രതിപക്ഷം എന്ന നിലയില്‍ ഭദ്രമായി യുഡിഎഫിന്റെ പ്രവര്‍ത്തനത്തോടുമുള്ള ജനങ്ങളുടെ പ്രതികരണമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് ഖണ്ഡികയില്‍ പറയുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ അഴിമതിയോടും അക്രമസംഭവങ്ങളോടും ദുര്‍ഭരണത്തോടും തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രതികരിക്കുകയാണ് ചെയ്തത്. പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വേണ്ടി വഴിവിട്ട് ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവൃത്തികള്‍ ജനരോഷം ക്ഷണിച്ചുവാങ്ങി. അഴിമതിയും ദുര്‍ഭരണവും ഭരണമാറ്റത്തിനായുള്ള ആഗ്രഹം ജനങ്ങളിലുണ്ടാക്കി. - ഖണ്ഡികയില്‍ പറയുന്നു.

1996ലെ തിരഞ്ഞെടുപ്പിലെയും 2001ലെ തിരഞ്ഞെടുപ്പിലെയും ഇരുമുന്നണികളുടെ പ്രകടനത്തെയും നയപ്രഖ്യാപന പ്രസംഗത്തില്‍ താരതമ്യം ചെയ്യുന്നു. 96ല്‍ 1,69,418 വോട്ടാണ് എല്‍ഡിഎഫിന് കൂടുതല്‍ കിട്ടിയതെങ്കില്‍ 2001ല്‍ 8,42.561 വോട്ട് യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ കിട്ടിയെന്നാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നത്. ഇത്രയും ഭാഗം വായിക്കാന്‍ ഗവര്‍ണര്‍ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു.

ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു ഭാഗം വായിക്കാതെ വിട്ടതിനെതിരെ യുഡിഎഫ് പ്രതിഷേധിക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി എം.എം.ഹസ്സന്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+