Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാനിധി അറസ്റില്‍, സ്റാലിന്‍ കീഴടങ്ങി

ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുയമായ എം. കരുണാനിധിയെ അറസ്റു ചെയ്തു. ഫ്ലൈ ഓവര്‍ നിര്‍മ്മിച്ചതില്‍ 12 കോടിയുടെ തിരിമറി നടന്നു എന്നാരോപിച്ചാണ് കരുണാനിധിയെ അറസ്റു ചെയ്തത്. ക്രൈംബ്രാഞ്ച് സിഐഡിയാണ് അറസ്റ് നടത്തിയത്.

അറസ്റ് ചെയ്ത് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ച കരുണാനിധിയെ ജൂണ്‍ 10 ചൊവാഴ്ച വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കരുണാനിധിക്ക് വൈദ്യചികിത്സ നല്‍കാനും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അശോക് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ജൂണ്‍ 30 ശനിയാഴ്ച പുലര്‍ച്ചെ 1.30ന് കരുണാനിധിയുടെ വീട്ടില്‍വെച്ചാണ് നാടകീയ അറസ്റ് നടന്നത്. വീട്ടിലെത്തിയ പൊലീസ് ഉറങ്ങിക്കിടക്കുകയായിരുന്ന കരുണാനിധിയെ വിളിച്ചുണര്‍ത്തി അറസ്റു ചെയ്യുകയായിരുന്നു. പിടിയും വലിക്കുമിടയില്‍ നിലത്തുവീണ കരുണാനിധിയെ പിന്നീട് പൊലീസ് വലിച്ചിഴയ്ക്കുകയായിരുന്നു.

ഞാന്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പൊലീസ് എത്തിയത്. അറസ്റു ചെയ്യാന്‍ വാറണ്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ക്രിമിനല്‍ കേസില്‍ വാറണ്ട് ആവശ്യമില്ലെന്നായിരുന്നു മറുപടി. എന്നോട് വളരെ മോശമായാണ് അവര്‍ പെരുമാറിയത്. എന്റെ ഷാളും ഷര്‍ട്ടും അവര്‍ പിടിച്ചുവലിച്ചു. മുകളിലത്തെ നിലയില്‍ താഴെ വീണുപോകുമെന്നായിരുന്നു ഞാന്‍ കരുതിയത്, കരുണാനിധി പറഞ്ഞു.

കരുണാനിധിക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രമന്ത്രിമാരായ മുരശൊലി മാരനും ടി.ആര്‍. ബാലുവിനും പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരുണാനിധിയെ പൊലീസ് വാനിലേക്ക് കൊണ്ടുപോകാന്‍ വഴിയുണ്ടാക്കാന്‍ വേണ്ടി മാരനെയും ബാലുവിനെയും പൊലീസ് എടുത്തുമാറ്റുകയായിരുന്നു. ഹൃദ്രോഗരോഗിയായ മാരനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി കെ.എം. നമ്പ്യാരും മറ്റു ആറുപേരും അറസ്റിലായിട്ടുണ്ട്. കരുണാനിധിയെ അറസ്റു ചെയ്യുന്നത് റിപ്പോര്‍ട്ടു ചെയ്യാന്‍ ചെന്ന 20ഓളം മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കസ്റഡിയിലെടുത്തു. കുറച്ച് കഴിഞ്ഞ് അവരെ വിട്ടയച്ചു.

സ്റാലിന്‍ കീഴടങ്ങി

അതേസമയം കരുണാനിധിയുടെ മകനും ചെന്നൈ മേയറുമായ എം.കെ. സ്റാലിന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അശോക് കുമാര്‍ മുമ്പാകെ കീഴടങ്ങി. തുടര്‍ന്ന് അദ്ദേഹത്തെ ജൂലായ് 10 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ബാംഗ്ലൂരേക്കുള്ള യാത്ര ഒഴിവാക്കിയാണ് താന്‍ കീഴടങ്ങിയതെന്ന് സ്റാലിന്‍ പറഞ്ഞു. ഒളിച്ചോടിയെന്ന പ്രചരണം ഇല്ലാതിരിക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കരുണാനിധിയെ അറസ്റു ചെയ്തപ്പോള്‍ത്തന്നെ സ്റാലിനു വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+