ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: തോമസ്
തിരുവനന്തപുരം: തനിക്കെതിരെ പാര്‍ട്ടി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി. തോമസ്.
പഞ്ചായത്ത്- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് എം ബിജെപിയുമായി ധാരണയുണ്ടാക്കിയിരുന്നതായും തോമസ് വെളിപ്പെടുത്തി. ജൂണ്‍ 30 ശനിയാഴ്ച പത്രപ്രവര്‍ത്തക യൂണിയന് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കകയായിരുന്നു തോമസ്.
മാണിയുടെ മകന് ജോസ് കെ. മാണിയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ മാണി ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടപ്പോള്‍ അതിന് പിന്നില്‍ താനാണെന്ന് മാണി തെറ്റിദ്ധരിക്കുകയായിരുന്നു. ഏറ്റുമാനൂര്‍, കടുത്തുരുത്തി, ഇടുക്കി സീറ്റുകളാണ് ജോസിനായി നോട്ടമിട്ടിരുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ മൂലം അവിടെയൊന്നും ജോസിന് മത്സരിക്കാനായില്ല. ജോസിന് സീറ്റ് നല്കുന്നതില് തനിക്ക് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ലെന്നും തോമസ് വ്യക്തമാക്കി.
സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയിരുന്നില്ലെങ്കില്‍ ബിജെപിയുമായി കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ധാരണയിലെത്തുമായിരുന്നു. ഇരു കക്ഷികളും തമ്മില്‍ ദീര്‍ഘകാല സഖ്യം ഉണ്ടാക്കുവാന്‍ കെ.എം. മാണിയും ബിജെപിയുടെ മുതിര്‍ന്ന കേന്ദ്രനേതാവും തമ്മില്‍ പലവട്ടം ചര്‍ച്ചയും നടന്നു. താനും ആ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നതായി തോമസ് വെളിപ്പെടുത്തി. ഇത് മാണി നിഷേധിക്കുകയാണെങ്കില്‍ ആ ബിജെപി നേതാവിന്റെ പേര് താന്‍ വെളിപ്പെടുത്താമെന്നും തോമസ് പറഞ്ഞു.
കുറുവിലങ്ങാട് ഡിവിഷനില്‍ മഹിളാ മോര്‍ച്ച നേതാവ് സന്ധ്യയെ മാണി ഗ്രൂപ്പ് പിന്തുണയോടെ വിജയിപ്പിച്ചപ്പോഴാണ് ബിജെപി ബന്ധത്തിന് തുടക്കമായത്. ഇന്ന് തിരുവല്ല മുനിസിപ്പാലിറ്റി കേരളാ കോണ്‍ഗ്രസ് എം ഭരിക്കുന്നത് ബിജെപി പിന്തുണയോടെയാണെന്ന് തോമസ് വ്യക്തമാക്കി. ബിജെപി ബന്ധത്തെ ക്രൈസ്തവ സഭ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്തില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സഖ്യം കൊണ്ട് ഗുണമില്ലെന്ന് തോന്നിയതു കൊണ്ടാവാം ബിജെപി മാണി ഗ്രൂപ്പില്‍ നിന്നും അകന്നുവെന്നും തോമസ് പറഞ്ഞു.
താന്‍ കേന്ദ്രത്തില്‍ മന്ത്രിയാകുമെന്ന വാര്‍ത്തകള്‍ തോമസ് നിഷേധിച്ചു. ചന്ദ്രശേഖറിന്റെ കാലത്തും വാജ്പേയിയുടെ കാലത്തും തനിക്ക് ക്യാബിനറ്റ് മന്ത്രി സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നതായി തോമസ് വെളിപ്പെടുത്തി. എന്നാല്‍ എന്റെ രാഷ്ട്രീയ മൂല്യങ്ങള്‍ കണക്കിലെടുത്ത് അവ സ്വീകരിച്ചില്ല, ഇനി സ്വീകരിക്കുകയില്ലെന്നും തോമസ് വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് (തോമസ് ) എന്നൊരു പാര്‍ട്ടി ഉണ്ടാകില്ലെന്ന് തോമസ് പറഞ്ഞു. കേരളാ കോണ്‍ഗ്രസുകള്‍ ലയിക്കണമെന്നാണ് തന്റെയും ആഗ്രഹം. വളരുന്തോറും പിളരുന്ന വളര്‍ച്ച കേരളാ കോണ്‍ഗ്രസിന് വേണ്ടെന്നും തോമസ് പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്റെ മനസില്‍ നിന്നും താന്‍ ഡിസ്മിസ് ചെയ്യപ്പെട്ടു കഴിഞ്ഞു. സസ്പെന്ഷന് വെറും സാങ്കേതികം മാത്രമാണ്. അടുത്ത നീക്കം സഹപ്രവര്‍ത്തകരുമായി ആലോചിച്ചു തീരുമാനിക്കും.
താന്‍ മുന്‍കൈയെടുത്തു രൂപീകരിച്ച കര്‍ഷകമുന്നണി ശക്തിപ്പെടുത്തും. ഇതിന് രാജ്യത്തെമ്പാടും യൂണിറ്റുകള്‍ ഉണ്ടാക്കുകയും മുന്നണി രാഷ്ട്രീയമായി സമ്മര്‍ദം ചെലുത്തുകയും ചെയ്യുമെന്ന് തോമസ് അറിയിച്ചു. കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കാനായി ദോഹയില്‍ നടക്കുന്ന ലോക വ്യപാര സംഘടനയുടെ യോഗത്തിന് മുന്നണി പ്രതിനിധികള്‍ പോകുന്നതായിരിക്കും. കര്‍ഷക വിരുദ്ധതാല്പര്യങ്ങള്ക്കെതിരെ അവിടെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും തോമസ് വ്യക്തമാക്കി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications