കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി സര്‍ക്കാരിനെതിരെ മുരളിയും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെ. കരുണാകരന്‍ എ.കെ. ആന്റണി സര്‍ക്കാരിനെതിരെ അഴിച്ചു വിട്ട വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ കെപിസിസി പ്രസിഡണ്ട് കെ. മുരളീധരനും ചില സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുന്നു.

സര്‍ക്കാരിന്റെ ഭരണത്തിന് വേണ്ടത്ര വേഗമില്ലെന്ന് പറഞ്ഞ കെപിസിസി പ്രസിഡണ്ട് ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കിയ ഉദ്യോഗസ്ഥന്മാര്‍ തന്നെയാണ് ഇപ്പോഴും പല പ്രധാന സ്ഥാനങ്ങളും കൈയാളുന്നത്. ഇവരുടെ സാന്നിദ്ധ്യം തന്നെ ഭരണത്തിന് വേഗക്കുറവിന് കാരണമാകും - മുരളി പറഞ്ഞു.

ജൂലായ് ആറ് വെള്ളിയാഴ്ച കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ കലാ-സാംസ്കാരിക വിഭാഗമായ സരസ് സംഘടിപ്പിച്ച ധവളപത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് മുരളീധരന്‍ ഇക്കാര്യം തുറന്നടിച്ചത്. മുന്‍ സര്‍ക്കാരിനെ വെട്ടിലാക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് അഞ്ചു വര്‍ഷം വേണ്ടിവന്നുവെങ്കില്‍ യുഡിഎഫ് സര്‍ക്കാരിനെ വീഴ്ത്താന്‍ അവര്‍ക്ക് അത്രസമയം പോലും വേണ്ടിവരില്ല - മുരളി മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ തയ്യാറാക്കിയ ധവളപത്രത്തില്‍പ്പോളും ആ ഉദ്യോഗസ്ഥരുടെ കൈകള്‍ ചെന്നെത്തിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തെ രക്ഷിക്കാന്‍ കടുത്ത നടപടികള്‍ തന്നെ വേണ്ടിവരും. അത് മന്ത്രിമാര്‍ കാറുകള്‍ മാറ്റിയതുകൊണ്ടോ സെല്‍ഫോണുകള്‍ ഉപേക്ഷിച്ചതുകൊണ്ടോ മാത്രം സാധ്യമാവില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ പൂര്‍ണസഹകരണാണാവശ്യം - അദ്ദേഹം ജീവനക്കാരെ ആഹ്വാനം ചെയ്തു.

ഇച്ഛാശക്തിയോടെയുള്ള തീരുമാനമെടുക്കാന്‍ അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു. മന്ത്രിമാരുടെ ഊരുചുറ്റല്‍ കര്‍ശനമായി നിയന്ത്രിക്കേണ്ടതുണ്ട്െ. അതോടൊപ്പം ഉദ്യോഗസ്ഥന്മാരുടെ വിദേശയാത്രകള്‍ക്കും കര്‍ശനമായ നിയന്ത്രണം വേണം. അനാവശ്യമായ കോര്‍പ്പറേഷനുകള്‍ ഇല്ലാതാക്കുകയും സമാനസ്വഭാവമുള്ളവ ഏീകരിക്കുകയും ചെയ്താല്‍ വലിയ സാമ്പത്തികബാധ്യത ഒഴിവാക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X