Get Updates
Get notified of breaking news, exclusive insights, and must-see stories!

തെക്കന്‍ കേരളത്തില്‍ കടലാക്രമണം രൂക്ഷം

കൊച്ചി: കനത്ത കാലവര്‍ഷത്തെത്തുടര്‍ന്ന് തെക്കന്‍ ജില്ലകളിലെ തീരപ്രദേശങ്ങള്‍ കടലാക്രമണ ഭീഷണിയിലായി. കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ തീരപ്രദേശങ്ങളാണ് കടലാക്രമണ ഭീഷണിയില്‍ കഴിയുന്നത്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. ഇവിടെ ഒട്ടേറെ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. താല്‍ക്കാലിക കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ പശ്ചിമകൊച്ചിയിലാണ് കടലാക്രമണം. എറണാകുളം, വൈപ്പീന്‍ എന്നിവിടങ്ങളില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. നാല് വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്നാണ് അവസാനം കിട്ടിയ വിവരം. വൈപ്പീനില്‍ കടലോരപ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.

ആലപ്പുഴയില്‍ തുമ്പോളി കടപ്പുറമാണ് കടലാക്രമണം. ഇവിടെ 18ഓളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി ഒട്ടേറെ പേര്‍ താമസിക്കുന്നു. കാറ്റും മഴയും ശക്തമായതിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ടാഴ്ചയായി പണിയില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+