കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ കണ്ണുകളും ആഗ്രയിലേക്ക്

  • By Staff
Google Oneindia Malayalam News

ദില്ലി: ആഗ്രയില്‍ താജ്മഹല്‍ കൊട്ടാരത്തിന് മുന്നില്‍ ജൂലായ് 15 ഞായറാഴ്ച പ്രധാനമന്ത്രി വാജ്പേയിയും പാക് പ്രസിഡന്റ് മുഷാറഫും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയെ ലോകം ഉറ്റുനോക്കുന്നു. ഇന്ത്യ- പാക് ഉച്ചകോടിയ്ക്കായി ആഗ്ര ഒരുങ്ങിക്കഴിഞ്ഞു. താജ്മഹലിനടുത്തുള്ള ജയ്പീ പാലസ് ഹോട്ടലാണ് ഉച്ചകോടിയുടെ വേദി.

ആഗ്ര ഉച്ചകോടിയെ തകിടംമറിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുമെന്ന ഭീഷണിയുള്ളതുകൊണ്ട് ആഗ്രയും ദില്ലിയും കനത്ത സുരക്ഷാവലയത്തിലാണ്. ശനിയാഴ്ച രാഷ്ടപതി ഭവനില്‍ തങ്ങുന്ന മുഷാറഫ് ഞായറാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ ആഗ്രയിലേക്ക് തിരിക്കും.

എന്നാല്‍ പ്രധാനമന്ത്രി വാജ്പേയിയുടെ യാത്രയെ സംബന്ധിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ച് വാജ്പേയി ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ ജൂലായ് 14 ശനിയാഴ്ച രാവിലെ 11.40 ന് യാത്രതിരിക്കുമെന്നാണ് കരുതിയിരുന്നത്.

ഞായറാഴ്ച രാവിലെ 11മണിക്ക് എത്തിച്ചേരുന്ന മുഷാറഫിനെ വാജ്പേയി ആഗ്രയിലെ ജയ്പീ പാലസില്‍ സ്വീകരിക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ 12 പേരും പാകിസ്ഥാന്‍ സംഘത്തില്‍ 14 പേരും ഉണ്ടായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X