കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഷാറഫ് ആഗ്രയില്‍

  • By Staff
Google Oneindia Malayalam News

ആഗ്ര: പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുമായുള്ള ഉച്ചകോടിക്കായി പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് താജ്മഹല്‍ നഗരമായ ആഗ്രയിലെത്തി. ജൂലായ് 15 ഞായറാഴ്ച രാവിലെ 9.47ന് 4 വിംഗ് എയര്‍ഫോഴ്സ് സ്റേഷനിലാണ് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ വന്നിറങ്ങിയത്.

മുഷാറഫിനെയും കൂടെയുണ്ടായിരുന്ന ഭാര്യ സേബയെയും മറ്റ് 19 പ്രതിനിധികളെയും ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ വിഷ്ണു കാന്ത് ശാസ്ത്രിയും മുഖ്യമന്ത്രി രാജ്നാഥ് സിംഹും ചേര്‍ന്ന് സ്വീകരിച്ചു. ആഗ്ര മേയര്‍ കിഷോറി ലാല്‍ മഹോര്‍, മറ്റ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും മുഷാറഫിനെ സ്വീകരിക്കാനെത്തിയിരുന്നു.

വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം നേരെ പോയത് അമര്‍വിലാസ് ഹോട്ടലിലേക്കാണ്. അദ്ദേഹം ഈ ഹോട്ടലിലാണ് താമസിക്കുക. രാവിലെ 11.30 ആകുമ്പോഴേക്കും മുഷാറഫ് ഉച്ചകോടി നടക്കുന്ന ജേപീ ഹോട്ടലില്‍ എത്തും.

കേന്ദ്രമന്ത്രിമാരായ എല്‍.കെ. അദ്വാനി, ജസ്വന്ത് സിംഹ്, മുരശൊലി മാരന്‍, സുഷമാ സ്വരാജ് തുടങ്ങിയവരും ഞായറാഴ്ച രാവിലെ ആഗ്രയിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ശനിയാഴ്ച തന്നെ ആഗ്രയിലെത്തിയിരുന്നു.

അതിനിടെ ഉച്ചകോടി നടക്കുന്ന ആഗ്രയില്‍ സുരക്ഷാസംവിധാനം ശക്തമാക്കിയിരിക്കുകയാണ്. രണ്ട് നേതാക്കളും സഞ്ചരിക്കുന്ന വഴികളെല്ലാം പൊതുജനങ്ങള്‍ക്ക് മുന്നില്‍ അടച്ചിരിക്കുകയാണ്. സുരക്ഷാക്രമീകരണങ്ങള്‍ക്കു വേണ്ടി മാത്രം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഒന്നര കോടി രൂപയുടെ ചെലവ് വന്നിട്ടുണ്ടെന്നാണ് കണക്ക്.

ദ്രുത കര്‍മ്മസേന, പിഎസി, ഉത്തര്‍പ്രദേശ് പോലീസ് എന്നിവയില്‍പ്പെട്ട 4,000ത്തോളം സുരക്ഷാഉദ്യോഗസ്ഥര്‍ ആഗ്രയിലെ തെരുവുകളില്‍ പട്രോളിംഗ് നടത്തിക്കൊണ്ടിരിക്കുന്നു. യമുനാ നദിയില്‍ മോട്ടോര്‍ബോട്ടുകളിലും പട്രോളിംഗ് നടന്നുവരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X