കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ 38 തീവ്രവാദികളെ കൊന്നു

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിനു ശ്രമിച്ച 38 പാകിസ്ഥാന്‍കാരെ ഇന്ത്യന്‍ സേന വെടിവെച്ചു കൊന്നു. ജൂലായ് 15 ഞായറാഴ്ച കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പാക് തീവ്രവാദികള്‍ക്കു നേരെയാണ് സേന നിറയൊഴിച്ചത്.

പൂഞ്ച് ജില്ലയിലെ മാന്‍ഡിയില്‍ മാത്രം 18 തീവ്രവാദികളെ കൊന്നു. കാകാ കുന്നിന്മുകളില്‍ ഒട്ടേറെ നുഴഞ്ഞുകയറ്റക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചാണ് സേന അവിടെ എത്തിയത്. തുടര്‍ന്നുണ്ടായ പോരാട്ടത്തില്‍ വിദേശികളടക്കമുള്ള 18 തീവ്രവാദികളെ വെടിവച്ചുവീഴ്ത്തുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്രയും തീവ്രവാദികള്‍ ഒറ്റ പോരാട്ടത്തില്‍ മരിക്കുന്നത്.

ഇതിനോടടുത്ത പ്രദേശത്തു തന്നെ സേനയും തീവ്രവാദികളും തമ്മില്‍ ഉണ്ടായ പോരാട്ടത്തില്‍ മറ്റു രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ അഞ്ചാലിക്കോട് മേഖലയില്‍ നുഴഞ്ഞു കയറ്റത്തിനു ശ്രമിച്ച അഞ്ച് തീവ്രവാദികളെ വെടിവച്ചു വീഴ്ത്തി. കേരാന്‍ മേഖലയില്‍ മറ്റു നാലു തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഉറി മേഖലയിലെ നിയന്ത്രണരേഖയ്ക്കടുത്ത് നുഴഞ്ഞു കയറ്റത്തിനു ശ്രമിച്ച മൂന്നു തീവ്രവാദികളെയും ഇന്ത്യന്‍ സേന വെടിവച്ചു വീഴ്ത്തി.

ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറുഫും തമ്മില്‍ നടക്കുന്ന ഉച്ചകോടിയില്‍ പ്രതിഷേധിച്ചാണ് ഇത്രയും വലിയ തോതില്‍ നുഴഞ്ഞുകയറ്റ ശ്രമം നടന്നതെന്ന് കരുതുന്നു. ഉച്ചകോടി പ്രമാണിച്ച് അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ സേന കാവല്‍ ശക്തമാക്കിയിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X