കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുടിഐ മുന്‍ ചെയര്‍മാനെ അറസ്റ് ചെയ്തു

  • By Staff
Google Oneindia Malayalam News

മുംബൈ: യൂണിറ്റ് ട്രസ്റ് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ പി.എസ്. സുബ്രഹ്മണ്യനെ മുംബൈയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും സിബിഐ അറസ്റ് ചെയ്തു. 32.8 കോടിയുടെ പൊതുഫണ്ട് ദുരുപയോഗം ചെയ്തു എന്നാരോപിച്ച് ജൂലായ് 21 ശനിയാഴ്ചയാണ് സിബിഐ ഉദ്യോഗസ്ഥര്‍ സുബ്രഹ്മണ്യനെ കസ്റഡിയിലെടുത്തത്.

സിബിഐ കോടതിയില്‍ നല്കിയ സുബ്രഹ്മണ്യന്റെ ജാമ്യാപേക്ഷ തള്ളി. ജൂലായ് 27 വെള്ളിയാഴ്ച വരെ സുബ്രഹ്മണ്യനെ റിമാന്റ് ചെയ്യാനും സിബിഐ കോടതി ഉത്തരവായി. ഒട്ടേറെ കാര്യങ്ങളില്‍ വിശദാംശങ്ങള്‍ അറിയാനുള്ളതുകൊണ്ട് ഇനിയും ചോദ്യം ചെയ്യല്‍ തുടരേണ്ടിവരുമെന്നാണ് സിബിഐ നിലപാട് .

സുബ്രഹ്മണ്യന് പുറമെ യുടിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എം.എം. കപൂര്‍, എസ്.കെ. ബസു, ജനറല്‍ മാനേജര്‍ പ്രേമ മധുപ്രസാദ് എന്നിവരെയും അറസ്റ് ചെയ്തിട്ടുണ്ട്. റെനെയ്സെന്‍സ് സെക്യൂരിറ്റീസിന്റെ സ്റോക് ബ്രോക്കറായ രാകേഷ് മെഹ്ത്തയെ ശനിയാഴ്ച രാവിലെ തന്നെ അറസ്റ് ചെയ്തിരുന്നു.

ഗൂഢാലോചന, ചതി, പൊതുജനസേവകര്‍ എന്ന നിലയ്ക്കുള്ള ഓഫീസ് ദുരുപയോഗം ചെയ്യല്‍, പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് സുബ്രഹ്മണ്യന്‍, കപൂര്‍, ബസു, മധുപ്രസാദ്, മെഹ്ത്ത എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്.

സുബ്രഹ്മണ്യന്റെ വീട്ടില്‍ ജൂലായ് 20 വെള്ളിയാഴ്ച തന്നെ സിബിഐ റെയ്ഡ് നടത്തുകയും കൂടുതല്‍ ചോദ്യം ചെയ്യലിനായി സുബ്രഹ്മണ്യനെ കസ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിന്നീട് വീട്ടില്‍ പോകാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വീണ്ടും ചോദ്യം ചെയ്യാനായി ശനിയാഴ്ച സിബിഐ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. സുബ്രഹ്മണ്യനെയും മറ്റുള്ളവരെയും പ്രത്യേക കോടതിയില്‍ ഹാജരാക്കുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. സുബ്രഹ്മണ്യന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ സിബിഐ ഓഫീസിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കൂടുതല്‍ വിശദമായ പരിശോധനയ്ക്ക് വേണ്ടിയാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X