കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി-ശിവസേന ബന്ധം തകര്‍ച്ചയിലേക്ക്?

  • By Staff
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ബിജെപിയും ശിവസേനയും തമ്മില്‍ അകലുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപി-ശിവസേന കൂട്ടുകെട്ടിന്റെ ശ്രമത്തെ ബിജെപിയിലെ ഒരു ഉന്നത നേതാവ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ പരസ്യപ്രസ്താവനയാണ് ഇപ്പോള്‍ ബന്ധത്തില്‍ പുതിയ വിള്ളല്‍ വരുത്തിയിരിക്കുന്നത്.

മഹാരഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനെ താഴെയിറക്കാനാവശ്യമായ എംഎല്‍എമാര്‍ തങ്ങളുടെ കൈവശമുണ്ടെന്ന് സേനാ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ ഒരു ശിവസേനാ സര്‍ക്കാര്‍ വരുന്നതില്‍ ഇഷ്ടപ്പെടാത്ത ചില ബിജെപി നേതാക്കള്‍ അവസാന നിമിഷത്തില്‍ ഈ നീക്കത്തില്‍ നിന്ന് പിന്തിരിയാന്‍ ബിജെപി സംസ്ഥാനഘടകത്തോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു.

മുതിര്‍ന്ന ബിജെപി നേതാവ് ആരെന്ന് താക്കറെ വ്യക്തമാക്കിയിട്ടില്ലെങ്കിലും പാര്‍ലമെന്ററി കാര്യമന്ത്രി പ്രമോദ് മഹാജനാണ് താക്കറെയുടെ കണ്ണില്‍ കരടായത് എന്ന് കരുതുന്നു. തന്റെ ബന്ധുവും മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഗോപിനാഥ് മുണ്ഡെയുമായി മഹാജന്‍ ഒത്തുപ്രവര്‍ത്തിക്കുന്നു എന്നാണത്രെ താക്കറെയ്ക്കുള്ള സംശയം.

എന്നാല്‍ താക്കറെയ്ക്ക് തെറ്റുപറ്റിയെന്നാണ് മുണ്ഡെ പറയുന്നത്. തനിക്കോ മഹാജനോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. ഞങ്ങള്‍ ചില നേതാക്കളെ സമീപിച്ചിരുന്നു. പക്ഷെ മന്ത്രിസഭ അട്ടിമറിക്കാന്‍ മാത്രം ആളുകള്‍ കൂടെയില്ലാത്തതിനാല്‍ ഇപ്പോള്‍ ഒന്നും ചെയ്യാനില്ല - മുണ്ഡെ വ്യക്തമാക്കി.

സംസ്ഥാനത്തെ എന്‍സിപി-കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് നേരിയ ഭൂരിപക്ഷമേയുള്ളൂ. അതിനാല്‍ത്തന്നെ ഭരണകക്ഷിയെ തകര്‍ക്കാന്‍ സേന ശ്രമിക്കുന്നുവെന്ന കാര്യം രഹസ്യവുമല്ല. മന്ത്രിസഭയ്ക്ക് ഭീഷണിയൊന്നുമില്ലെന്ന് എന്‍സിപി കേന്ദ്രങ്ങള്‍ ആണയിടുമ്പോഴും കഴിഞ്ഞയാഴ്ച എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും ചില മുതിര്‍ന്ന നേതാക്കള്‍ മുംബൈയില്‍ തങ്ങി പുലരുംവരെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നുവെന്നത് സത്യമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X