കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുജമാര്‍ ഒരുമിച്ച് ഇന്ത്യവിടരുത്

  • By Super
Google Oneindia Malayalam News

ദില്ലി: ബോഫോഴ്സ് കേസില്‍ പ്രതികളായ മൂന്നു ഹിന്ദുജ സഹോദരന്മാരും ഒരുമിച്ച് ഇന്ത്യവിടരുതെന്ന് സുപ്രീംകോടതി വിധിച്ചു. ആഗസ്ത് എട്ട് ബുധനാഴ്ചത്തെ വിധിയിലാണ് ഹിന്ദുജമാര്‍ ഇന്ത്യവിടുന്നതിനെ സുപ്രീംകോടതി വിലക്കിയത്.

അതേസമയം ഹിന്ദുജമാരില്‍ ഒരാളായ പ്രകാശ്ചന്ദ് ഹിന്ദുജയ്ക്ക് ചില വ്യവസ്ഥകളിന്മേല്‍ രാജ്യം വിടാമെന്നും സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചു. ജസ്റിസ് എം.ബി. ഷാ, ജസ്റിസ് ആര്‍.പി. സേഥി എന്നിവരടങ്ങിയ സുപ്രീംകോടതി ബഞ്ചാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.

15 കോടിയുടെ വ്യക്തിഗത ജാമ്യത്തുകയിന്മേലാണ് സ്വിസ് പൗരത്വമുള്ള പ്രകാശ്ചന്ദ് ഹിന്ദുജയെ രാജ്യംവിടാന്‍ അനുവദിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ കുറ്റവാളികളെ വിട്ടുതരാന്‍ സ്വിസ് സര്‍ക്കാരിന്റെ നിയമം അനുവദിക്കാത്തതിനാല്‍ എല്ലാ ഹിന്ദുജമാരെയും ഒരുമിച്ച് രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് സിബിഐ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇവര്‍ ഇന്ത്യ വിട്ടുപോയാന്‍ തിരികെവരില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ വാദം.

എന്നാല്‍ കുറ്റവാളിയെ വിട്ടുകിട്ടുന്നതിനുള്ള ഉടമ്പടിയുമായി ഇന്ത്യ സ്വിസ് സര്‍ക്കാരിനെ സമീപിച്ചാല്‍ അതിനെ എതിര്‍ക്കരുതെന്നും സുപ്രീംകോടതി പ്രകാശ്ചന്ദ് ഹിന്ദുജയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ വ്യവസ്ഥകളോടെയാണ് നേരത്തെ ഗോപീചന്ദ് ഹിന്ദുജയെയും ശ്രീചന്ദ് ഹിന്ദുജയെയും ആഗസ്ത് 20 വരെ ഇന്ത്യയില്‍ നിന്നും പുറത്തുപോകാന്‍ കോടതി അനുവദിച്ചിരുന്നു. ഇവരുടെ താല്ക്കാലിക കാലാവധി ഒക്ടോബര്‍ ഒന്നുവരെ ദീര്‍ഘിപ്പിക്കാനും സുപ്രീംകോടതി ബുധനാഴ്ച തീരുമാനിച്ചു. സുപ്രീംകോടതി വിധിയനുസരിച്ച് മൂന്നു ഹിന്ദുജമാര്‍ക്കും ഒരുമിച്ച് ഇന്ത്യവിടാന്‍ കഴിയില്ല. ആരെങ്കിലും ഒരാള്‍ ഇന്ത്യയിലുണ്ടായിരിക്കണം.

നിരുപാധികമായി രാജ്യം വിട്ടുപോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുജ സഹോദരന്മാര്‍ നല്കിയ പരാതി സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് ആഗസ്ത് 30 ന് വീണ്ടും പരിഗണിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X