കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശസ്ത്രക്രിയ തെറ്റി; കൂടുതല്‍ നഷ്ടപരിഹാരത്തിന് വിധി

  • By Staff
Google Oneindia Malayalam News

കൊച്ചി: ശസ്ത്രക്രിയ പിഴച്ചതുമൂലം എന്നെന്നേക്കുമായി ബോധം നഷ്ടപ്പെട്ട രോഗിക്ക് കീഴ്ക്കോടതി പറഞ്ഞതിനേക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരം നല്കാന്‍ ഹൈക്കോടതി വിധി. ആഗസ്ത് ഒമ്പത് ചൊവാഴ്ചയാണ് കുന്നമംഗലം സ്വദേശിനി രോഹിണിക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിയായത്.

നാലു കുട്ടികളുടെ അമ്മയായ രോഹിണിയെ നാലാമത്തെ പ്രസവത്തെ തുടര്‍ന്ന് കോഴിക്കോട് ജനറല്‍ ആശുപത്രിയിലാണ് ഗര്‍ഭനിരോധന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. 1991 സപ്തംബറിലായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ അന്ന് ശസ്ത്രക്രിയ നടത്താന്‍ ബോധം കെടുത്തിയ ശേഷം പിന്നീട് രോഹിണിക്ക് ബോധം തെളിഞ്ഞില്ല. ഇതേ തുടര്‍ന്ന് രോഹിണിയുടെ ഭര്‍ത്താവ് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാമജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. അന്ന് കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റ് 3,38,000 രൂപ നഷ്ടപരിഹാരമായി രോഹിണിയ്ക്ക് നല്കാന്‍ വിധിക്കുകയായിരുന്നു.

എന്നാല്‍ വ്യാഴാഴ്ച ഹൈക്കോടതി നഷ്ടപരിഹാരത്തുകയായി 3, 81,000 രൂപ രോഹിണിക്ക് നല്കാന്‍ വിധിക്കുകയായിരുന്നു. ഈ തുക കോഴിക്കോട് ജില്ലാ കളക്ടര്‍, സംസ്ഥാന ആരോഗ്യസെക്രട്ടറി, കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ അനസ്തെറ്റിസ്റ് ഡോ. ഡി.വി. പതി എന്നിവരില്‍ നിന്നും ഈടാക്കാമെന്നും ഹൈക്കോടതി വിധിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X