ചെന്നൈ വെടിവെപ്പ്: പാര്‍ലമെന്റ് ഇന്നും പിരിഞ്ഞു
ദില്ലി: ചെന്നൈയില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് ഡിഎംകെ അംഗങ്ങള്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ആഗസ്ത് 14 ചൊവാഴ്ചയും സ്തംഭിച്ചു.
ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ ദിവസത്തെ യോഗം പിരിഞ്ഞു. ലോക്സഭ ഉച്ചയ്ക്ക് 12 മണിവരെയാണ് പിരിഞ്ഞത്. ആഗസ്ത് 12 ഞായറാഴ്ച ചെന്നൈയില്‍ ഡിഎംകെ നടത്തിയ റാലിക്കുനേരെ പൊലീസ് വെടിവച്ചതില്‍ അന്വേഷണമാവശ്യപ്പെട്ടാണ് സഭയില്‍ ബഹളമുണ്ടായത്. സംഭവത്തില്‍ അഞ്ചു പേര് മരിച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് പാര്‍ലമെന്റ് നടപടികളിലേക്ക് കടക്കാതെ യോഗം പിരിയുന്നത്.
രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് ഡിഎംകെ അംഗങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും ആവശ്യപ്പെട്ടത്. റാലിക്കു നേരെ നടന്ന പൊലീസ് വെടിവെപ്പിനെക്കുറിച്ച് കേന്ദ്ര കമ്മീഷന് അന്വേഷിക്കണമെന്നതാണ് അതില്‍ ഒന്നാമത്തേത്. കഴിഞ്ഞ ജൂണില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റു ചെയ്ത മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നതാണ് രണ്ടാമത്തെ ആവശ്യം.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications