കണ്ണന്താനത്തിനെതിരെ നടപടിയുണ്ടാകും
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പരസ്യപ്രസ്താവന നടത്തിയ ഐ എ എസ് ഉദ്യോഗസ്ഥനായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ സര്‍ക്കാര്‍ ശിക്ഷാ നടപടികള്‍ കൈക്കൊണ്ടേക്കും.
ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും പ്രവേശന പരീക്ഷാ കമ്മീഷണറുമായിരുന്ന കണ്ണന്താനത്തെ വിവാദത്തെ തുടര്‍ന്ന് ലാന്‍ഡ് യൂസ് ബോഡ് കമ്മിഷണറായി മാറ്റിയിരുന്നു.
മന്ത്രിയെ വിമര്‍ശിച്ച കണ്ണന്താനത്തിന്റെ നടപടി വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ സത്യസന്ധനും പ്രഗത്ഭനുമായ ഒരു ഉദ്യോഗസ്ഥനെതിരെ പെട്ടെന്ന് നടപടിയെടുക്കുന്നത് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്നുള്ളതിനാല്‍ ഇക്കാര്യത്തില്‍ കരുതലോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
കണ്ണന്താനത്തിനെതിരായ ആദ്യ നടപടി എന്ന നിലയ്ക്കാണ് ലാന്‍ഡ് യൂസ് ബോര്‍ഡിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. പ്രത്യക്ഷമായ ചില നടപടികള്‍ കൈക്കൊള്ളാതെ ഏതെങ്കിലും അപ്രധാന സ്ഥാനം നല്കി ഒതുക്കുക എന്നതായിരിക്കും സര്‍ക്കാരിന്റെ തന്ത്രം എന്നറിയുന്നു. എത്ര കാര്യപ്രാപ്തിയുള്ളയാളായാലും തെറ്റ് ചെയ്താല്‍ തെറ്റാണ് എന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.
ദില്ലി വികസന അതോറിറ്റി കമ്മീഷണര്‍ എന്ന നിലയ്ക്കാണ് കണ്ണന്താനം ആദ്യം ശ്രദ്ധേയനായത്. പല വമ്പന്മാരുടെയും അനധികൃത കെട്ടിടങ്ങള്‍ അന്ന് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ഇടിച്ചു നിരത്തി. മന്ത്രിമാര്‍ വരെ മുതല്‍ മുടക്കിയ കെട്ടിടങ്ങള്‍ ഇതിലുണ്ടായിരുന്നു. അങ്ങനെ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു.
കേരളത്തില്‍ ക്ഷീര വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തും കണ്ണന്താനം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമുല്‍ കുര്യനുമായി ചേര്‍ന്ന് ചില പദ്ധതികള്‍ ആസൂത്രണം ചെയ്തു വന്നപ്പോഴേക്കും ആ സ്ഥാനത്തു നിന്നും മാറ്റപ്പെട്ടു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗതാഗത വകുപ്പ് കമ്മീഷണറായിട്ടായിരുന്നു കണ്ണന്താനം കേരളത്തിലെത്തി ചാര്‍ജെടുത്തത്. അധികം വൈകാതെ അന്നത്തെ ഗതാഗത മന്ത്രിയുമായി ഇടഞ്ഞ് സ്ഥാനമൊഴിയേണ്ടി വന്നു. പിന്നീടാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സ്ഥാനവും പ്രവേശന പരീക്ഷാ കമ്മീഷണര്‍ സ്ഥാനവും ഏറ്റെടുത്തത്. വളരെ കുറച്ചു സമയം കൊണ്ട് മെഡിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ ഫലം പുറത്തുകൊണ്ടുവന്നതിലൂടെ ശ്രദ്ധേയനായി. ഇപ്പോള്‍ മന്ത്രിസഭാരേഖ ചോര്‍ച്ചയിലൂടെയും മന്ത്രിയുമായുള്ള ഇടച്ചിലിലൂടെയും.
ഏത് മുന്നണി അധികാരത്തിലെത്തിയാലും ഏതെങ്കിലും ഒരു ഉന്നത ഉദ്യോഗസ്ഥനെങ്കിലും സര്‍ക്കാരുമായി ഇടയുകയോ പീഡനത്തിന് ഇരയാവുകയോ ചെയ്യുന്നത് കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനെതിരെ പരസ്യപ്രസ്താവന നടത്തിയതിന്റെ പേരില്‍ സുകുമാര്‍ ഉമ്മനെതിരെ എല്‍ഡിഎഫ് പരസ്യമായ പ്രതികാര നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതിന്റെ പേരില്‍ ഉമ്മന്‍ ദില്ലിയിലേക്ക് പോകേണ്ടി വന്നു. പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ സുകുമാര്‍ ഉമ്മന്‍ സംസ്ഥാനത്ത് തന്നെ നല്ല ഔദ്യോഗിക സ്ഥാനം നല്‍കുകയും ചെയ്തു. മാനുഷിക പരിഗണനകള്‍ വച്ചാണ് ഉമ്മന്‍ സംസ്ഥാനത്ത് പോസ്റിംഗ് നല്‍കിയതെന്നായിരുന്നു യുഡിഎഫിന്റെ വിശദീകരണം. മകന് ഗുരുതരമായ അസുഖമുള്ളതിനാല്‍ സംസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ഉമ്മന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
തൃശൂര്‍ കളക്ടറായിരുന്ന രാജു നാരായണസ്വാമി ഒരു മന്ത്രിയുടെ അനാവശ്യമായ ഇടപെടല്‍ മൂലം രാജിക്ക് തീരുമാനിച്ചിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ സ്വാമിക്ക് കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ സ്ഥാനം നല്കി.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications