കണ്ണന്താനത്തിനെതിരെ നടപടിയുണ്ടാകും
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പരസ്യപ്രസ്താവന നടത്തിയ ഐ എ എസ് ഉദ്യോഗസ്ഥനായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ സര്‍ക്കാര്‍ ശിക്ഷാ നടപടികള്‍ കൈക്കൊണ്ടേക്കും.
ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും പ്രവേശന പരീക്ഷാ കമ്മീഷണറുമായിരുന്ന കണ്ണന്താനത്തെ വിവാദത്തെ തുടര്‍ന്ന് ലാന്‍ഡ് യൂസ് ബോഡ് കമ്മിഷണറായി മാറ്റിയിരുന്നു.
മന്ത്രിയെ വിമര്‍ശിച്ച കണ്ണന്താനത്തിന്റെ നടപടി വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ സത്യസന്ധനും പ്രഗത്ഭനുമായ ഒരു ഉദ്യോഗസ്ഥനെതിരെ പെട്ടെന്ന് നടപടിയെടുക്കുന്നത് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്നുള്ളതിനാല്‍ ഇക്കാര്യത്തില്‍ കരുതലോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
കണ്ണന്താനത്തിനെതിരായ ആദ്യ നടപടി എന്ന നിലയ്ക്കാണ് ലാന്‍ഡ് യൂസ് ബോര്‍ഡിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. പ്രത്യക്ഷമായ ചില നടപടികള്‍ കൈക്കൊള്ളാതെ ഏതെങ്കിലും അപ്രധാന സ്ഥാനം നല്കി ഒതുക്കുക എന്നതായിരിക്കും സര്‍ക്കാരിന്റെ തന്ത്രം എന്നറിയുന്നു. എത്ര കാര്യപ്രാപ്തിയുള്ളയാളായാലും തെറ്റ് ചെയ്താല്‍ തെറ്റാണ് എന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.
ദില്ലി വികസന അതോറിറ്റി കമ്മീഷണര്‍ എന്ന നിലയ്ക്കാണ് കണ്ണന്താനം ആദ്യം ശ്രദ്ധേയനായത്. പല വമ്പന്മാരുടെയും അനധികൃത കെട്ടിടങ്ങള്‍ അന്ന് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ഇടിച്ചു നിരത്തി. മന്ത്രിമാര്‍ വരെ മുതല്‍ മുടക്കിയ കെട്ടിടങ്ങള്‍ ഇതിലുണ്ടായിരുന്നു. അങ്ങനെ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു.
കേരളത്തില്‍ ക്ഷീര വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തും കണ്ണന്താനം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമുല്‍ കുര്യനുമായി ചേര്‍ന്ന് ചില പദ്ധതികള്‍ ആസൂത്രണം ചെയ്തു വന്നപ്പോഴേക്കും ആ സ്ഥാനത്തു നിന്നും മാറ്റപ്പെട്ടു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗതാഗത വകുപ്പ് കമ്മീഷണറായിട്ടായിരുന്നു കണ്ണന്താനം കേരളത്തിലെത്തി ചാര്‍ജെടുത്തത്. അധികം വൈകാതെ അന്നത്തെ ഗതാഗത മന്ത്രിയുമായി ഇടഞ്ഞ് സ്ഥാനമൊഴിയേണ്ടി വന്നു. പിന്നീടാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സ്ഥാനവും പ്രവേശന പരീക്ഷാ കമ്മീഷണര്‍ സ്ഥാനവും ഏറ്റെടുത്തത്. വളരെ കുറച്ചു സമയം കൊണ്ട് മെഡിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ ഫലം പുറത്തുകൊണ്ടുവന്നതിലൂടെ ശ്രദ്ധേയനായി. ഇപ്പോള്‍ മന്ത്രിസഭാരേഖ ചോര്‍ച്ചയിലൂടെയും മന്ത്രിയുമായുള്ള ഇടച്ചിലിലൂടെയും.
ഏത് മുന്നണി അധികാരത്തിലെത്തിയാലും ഏതെങ്കിലും ഒരു ഉന്നത ഉദ്യോഗസ്ഥനെങ്കിലും സര്‍ക്കാരുമായി ഇടയുകയോ പീഡനത്തിന് ഇരയാവുകയോ ചെയ്യുന്നത് കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനെതിരെ പരസ്യപ്രസ്താവന നടത്തിയതിന്റെ പേരില്‍ സുകുമാര്‍ ഉമ്മനെതിരെ എല്‍ഡിഎഫ് പരസ്യമായ പ്രതികാര നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതിന്റെ പേരില്‍ ഉമ്മന്‍ ദില്ലിയിലേക്ക് പോകേണ്ടി വന്നു. പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ സുകുമാര്‍ ഉമ്മന്‍ സംസ്ഥാനത്ത് തന്നെ നല്ല ഔദ്യോഗിക സ്ഥാനം നല്‍കുകയും ചെയ്തു. മാനുഷിക പരിഗണനകള്‍ വച്ചാണ് ഉമ്മന്‍ സംസ്ഥാനത്ത് പോസ്റിംഗ് നല്‍കിയതെന്നായിരുന്നു യുഡിഎഫിന്റെ വിശദീകരണം. മകന് ഗുരുതരമായ അസുഖമുള്ളതിനാല്‍ സംസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ഉമ്മന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
തൃശൂര്‍ കളക്ടറായിരുന്ന രാജു നാരായണസ്വാമി ഒരു മന്ത്രിയുടെ അനാവശ്യമായ ഇടപെടല്‍ മൂലം രാജിക്ക് തീരുമാനിച്ചിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ സ്വാമിക്ക് കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ സ്ഥാനം നല്കി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications