കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ സ്പീക്കര്‍ എ.പി. കുര്യന് അന്ത്യാഞ്ജലി

  • By Staff
Google Oneindia Malayalam News

എറണാകുളം: അന്തരിച്ച മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.പി. കുര്യന് ആയിരങ്ങളുടെ ആന്ത്യാഞ്ജലി. ആഗസ്ത് 31 വെള്ളിയാഴ്ച അങ്കമാലിയിലുള്ള സെന്റ് ജോര്‍ജ് ജേക്കബൈറ്റ് പള്ളിയില്‍ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു.

വിനോദസഞ്ചാര വകുപ്പു മന്ത്രി പ്രൊഫ. കെ.വി. തോമസ്, സിപിഎം പൊളിറ്റ് ബ്യൂറോം അംഗവും പ്രതിപക്ഷനേതാവുമായ വി.എസ്. അച്യുതാനന്ദന്‍, എംപിമാരായ സുരേഷ് കുറുപ്പ്, വി.എം. സുധീരന്‍, എംഎല്‍എമാരായ കെ. അഹമ്മദ് അലി, പി.ജെ. ജോയ്, ടി.എച്ച്. മുസ്തഫ, വി.ജെ. പൗലോസ്, ഷാജു പോള്‍, മുന്‍ സ്പീക്കര്‍ പി.പി. തങ്കച്ചന്‍ എന്നിവര്‍ കുര്യന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

വ്യാഴാഴ്ച വൈകുന്നേരമാണ് കുര്യന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് അന്ത്യശ്വാസം വലിച്ചത്. 70 വയസ്സായിരുന്ന അദ്ദേഹം നട്ടെല്ലില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

ഒട്ടേറെ സമരങ്ങളില്‍ പങ്കെടുത്ത് സിപിഎമ്മിന്റെ നേതൃനിരയിലെത്തിയ കുര്യന്‍ അങ്കമാലിക്ക് സമീപം തുറവൂര്‍ അയ്യമ്പിള്ളി പരേതരായ പൗലോസ്-മാത്തിരി ദമ്പതികളുടെ പുത്രനായാണ് ജനിച്ചത്. ആലുവ യു.സി. കോളേജില്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയായിരിക്കെ വിപ്ലവപ്രസ്ഥാനത്തിലെത്തി. പിന്നീട് പഠനം പൂര്‍ത്തിയാക്കാനായില്ലെങ്കിലും കര്‍ഷകരുടെയും കുടികിടപ്പുകാരുടെയും ദീനതകള്‍ക്ക് പരിഹാരം കാണുന്നതിനുവേണ്ടി അദ്ദേഹം സമരങ്ങള്‍ നയിച്ചു.

1967ലാണ് ആദ്യമായി നിയമസഭാംഗമാകുന്നത്. നാല് തവണയായി പതിനേഴര വര്‍ഷം അദ്ദേഹം അങ്കമാലി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 80 മുതല്‍ 82 വരെ സ്പീക്കറായി. ഈ പദവിയിലെത്തുന്ന ആദ്യത്തെ സിപിഎം നേതാവിയിരുന്നു അദ്ദേഹം. 82ലെ തിരഞ്ഞെടുപ്പില്‍ തോറ്റ കുര്യന്‍ 87ല്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റക്കല്‍ സെക്രട്ടറിയായി. 91ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുകുന്ദപുരത്തുനിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കുഞ്ഞമ്മയാണ് ഭാര്യ. പെന്‍ ബുക്സ് ഉടമ പോളി കെ. അയ്യമ്പള്ളി, വിജി, ജോബ് എന്നിവര്‍ മക്കളം ഷിബി, ബോബി എന്നിവര്‍ മരുമക്കളുമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X