കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകൃഷ്ണയെ ചീഫ് ജസ്റിസായി നിയമിച്ചു

  • By Super
Google Oneindia Malayalam News

ച്ചി: ജസ്റിസ് ബി.എന്‍. ശ്രീകൃഷ്ണയെ കേരള ഹൈക്കോടതി ചീഫ് ജസ്റിസായി രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ നിയമിച്ചു. നിയമന ഉത്തരവ് സപ്തംബര്‍ ഒന്ന് ശനിയാഴ്ച ലഭിച്ചു.

ശ്രീകൃഷ്ണയ്ക്കു പുറമെ അഞ്ച് പുതിയ ജഡ്ജിമാരെക്കൂടി നിയമിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലാ ജഡ്ജി കെ. പത്മനാഭന്‍ നായര്‍, ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരായ കെ. ബാലകൃഷ്ണന്‍, കെ.കെ. ദിനേശന്‍, സി.എന്‍. രാമചന്ദ്രന്‍ നായര്‍, പി.ആര്‍. രാമന്‍ എന്നിവരാണ് പുതുതായി നിയമിതരായ ജഡ്ജിമാര്‍.

മുംബൈ ഹൈക്കോടതിയില്‍ നിന്നാണ് ശ്രീകൃഷ്ണ ചീഫ് ജസ്റിസായി കേരളത്തിലെത്തുന്നത്. മുംബൈ ഹൈക്കോടതിയില്‍ പ്രമുഖ അഭിഭാഷകനായിരുന്ന ബി. നാരായണ സ്വാമിയുടെ മകനാണ് ശ്രീകൃഷ്ണ. 1993ല്‍ മുംബൈയില്‍ ഉണ്ടായ സ്ഫോടനങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് ശ്രീകൃഷ്ണ ശ്രദ്ധേയനാകുന്നത്. ശ്രീകൃഷ്ണ കമ്മീഷന്റെ ശുപാര്‍ശകള്‍ ദേശീയരാഷ്ട്രീയത്തില്‍ത്തന്നെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 1962ലാണ് ഇദ്ദേഹം അഭിഭാഷകനായി എന്‍റോള്‍ ചെയ്തത്.

തിരുവനന്തപുരത്തെ വിതുര സ്വദേശിയായ കെ. പത്മനാഭന്‍ നായര്‍ 1988ലാണ് ജില്ലാ ജഡ്ജിയായി നിമയിതനാകുന്നത്. തൃശൂരിനു പുറമെ തൊടുപുഴ, എറണാകുളം, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും ജില്ലാ ജഡ്ജിയായിട്ടുണ്ട്. 1995ല്‍ കൂത്തുപറമ്പിലുണ്ടായ വെടിവെപ്പിനെക്കുറിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇദ്ദേഹമാണ്.

കെ. ബാലകൃഷ്ണന്‍ മൂവാറ്റുപുഴ സ്വദേശിയും കെ.കെ. ദിനേശന്‍ എറണാകുളംകാരനുമാണ്. ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ സി.എന്‍. രാമചന്ദ്രന്‍ നായര്‍ കോട്ടയം ഞീഴൂര്‍ സ്വദേശിയാണ്. പാലക്കാട്ടെ പുതുക്കോട് സ്വദേശിയായ പി.ആര്‍. രാമന്‍ ലേബര്‍, സിവില്‍, സര്‍വീസ് കേസുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്.

ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന കോട്ടയം കൈപ്പുഴ സ്വദേശി സിറിയക് ജോസഫിന് കേരള ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ടുണ്ട്. ചീഫ് ജസ്റിസും ആറ് ജഡ്ജിമാരും ചുമതലയേല്‍ക്കുന്നതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 24 ആകും. നാല് ജഡ്ജിമാരുടെ ഒഴിവുകള്‍ ഇനിയും നികത്താനുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X