കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രാക്സ്: അമേരിക്കയില്‍ ഭീതി

  • By Super
Google Oneindia Malayalam News

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ ഒരാള്‍ പേവിഷബാധക്ക് സമാനമായ ആന്ധ്രാക്സ് രോഗം ബാധിച്ച് മരിച്ചു. താലിബാന്‍ തീവ്രവാദികള്‍ ജൈവായുധങ്ങള്‍ ഉപയോഗിക്കുമോ എന്ന സംശയത്തിനിടെ ഈരോഗം ബാധിച്ച് ഒരാള്‍ മരിച്ചത് അമേരിക്കയെ ആകെ ഭീതിയിലാഴ്ത്തിയിരിക്കയാണ്.

രോഗം ബാധിച്ച ആളിനോടൊപ്പം ജോലിചെയ്ത 100-ാളം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കി. ഈ ഓഫീസ് പൂട്ടിയിരിക്കയാണ്. മരിച്ചആളിന് പുറമേ മറ്റൊരാളിന് കൂടി ഈ രോഗം കണ്ടതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ എട്ടാം തീയതി തിങ്കളാഴ്ച മറ്റുള്ളവര്‍ക്ക് കുത്തിവയ്പ് നല്‍കി ഓഫീസ് അടച്ചിട്ടത്.

രോഗബാധ ഉണ്ടയതിന്റെ കാരണം എഫ് ബി ഐ അന്വേഷിക്കുകയാണ്. തീവ്രവാദികള്‍ വഴിയാണോ ഈ രോഗബാധ ഉണ്ടായതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു തീവ്രവാദി ഫ്ലോറിഡയില്‍ താമസിച്ചിരുന്നു എന്നതാണ് അന്വേഷണ ഉദ്വോഗസ്ഥരെ കൂടുതല്‍ വിഷമിപ്പിക്കുന്നത്. സണ്‍ ടാബ്ലോയിഡ് പത്രത്തിന്റെ ഫോട്ടോ എഡിറ്ററാണ് ആദ്യം മരിച്ചത്. മരിച്ചയാളിന്റെ കംപ്യൂട്ടര്‍ കീബോര്‍ഡില്‍ രോഗാണു കണ്ടെത്തിയിരുന്നു. രണ്ടാമത്തെ ആളിനെ പരിശോധിച്ചപ്പോള്‍ രോഗാണു ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുടുതല്‍ അന്വേഷണം തുടങ്ങിയത്. ആന്ധ്രാക്സ് വ്യാപകമായി പകരുന്ന ഒരു രോഗം അല്ലെങ്കിലും ജൈവായുധമായി ഉപയോഗിക്കാനാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X