കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരത്തിന്റെ ഭാവി ഗോത്രസഭ തീരുമാനിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഭൂമിക്കുവേണ്ടി ആദിവാസികള്‍ നടത്തുന്ന സമരത്തിന്റെ ഭാവി ഒക്ടോബര്‍ 14 ഞായറാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ആദിവാസി ഗോത്രസഭ തീരുമാനിക്കും.

ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി 42, 000 ഏക്കര്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് ഗോത്രസഭ ചര്‍ച്ച ചെയ്യുമെന്ന് സമരസമിതി നേതാക്കള്‍ ഒക്ടോബര്‍ 13 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് വ്യക്തമായ ഉറപ്പ് സര്‍ക്കാര്‍ നല്‍കിയാല്‍ കുടില്‍കെട്ടിയുള്ള സമരം പിന്‍വലിക്കുമെന്ന് സി. കെ. ജാനു ആവര്‍ത്തിച്ചു.

ആദിവാസി ക്ഷേമഫണ്ട് ത്രിതല പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്താല്‍ മതിയെന്ന ആസൂത്രണ ബോര്‍ഡിന്റെ മാസ്റര്‍ പ്ലാന്‍ നിര്‍ദേശം സ്വീകാര്യമല്ലെന്ന് ജാനു വ്യക്തമാക്കി. എന്നാല്‍ മാസ്റര്‍ പ്ലാന്‍ പൂര്‍ണമായും പുറത്തുവിട്ടാല്‍ മാത്രമേ ഇതിനെ കുറിച്ച് എന്തെങ്കിലും പറയാനാകു എന്നും അവര്‍ പറഞ്ഞു. ആദിവാസിക്ഷേമ ഫണ്ട് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് വഴി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജാനു ചൂണ്ടിക്കാട്ടി.

ആദിവാസി സമരത്തോട് സര്‍ക്കാര്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഐഎഫ്ഡിപി) നേതാവ് പി. സി. തോമസ് എംപി ആവശ്യപ്പെട്ടു. ഒക്ടോബര്‍ 13 ശനിയാഴ്ച സെക്രട്ടറിയേറ്റിന് മുന്നിലെ ആദിവാസി കുടിലുകള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു തോമസ്. നേരത്തെ ആദിവാസി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐഎഫ്ഡിപിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X