അമേരിക്കയില്‍ വീണ്ടും ആന്ത്രാക്സ് ബാധ
വാഷിംഗ്ടണ്‍: അമേരിക്കയെ ഭീതിയിലാഴ്ത്തിക്കൊണ്ട് ആന്ത്രാക്സ് ബാധ വ്യാപിക്കുന്നു. ഫ്ലോറിഡയില്‍ അഞ്ച് പേര്‍ക്ക് കൂടി ആന്ത്രാക്സ് ബാധയേറ്റെന്ന് അധികൃതര്‍ പറഞ്ഞു. ഇവര്‍ ഒരു പബ്ലിഷിംഗ് കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് ആന്ത്രാക്സ് കേസുകളുമായി ഇതിന് ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
പരിശോധനയ്ക്ക് വിധേയരായവരുടെ രക്തത്തില്‍ നിന്നാണ് ആന്ത്രാക്സ് ബാധയുണ്ടായിട്ടുണ്ടെന്ന് വ്യക്തമായത്. ഇവരില്‍ ആന്ത്രാക്സ് ബാക്ടീരിയ എപ്പോഴാണ് കയറിയതെന്ന് വ്യക്തമല്ല. അത് അടുത്തിടെ തന്നെയായിരിക്കണമെന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരുന്നു. രോഗികളുടെ വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇതിനകം തന്നെ ഫ്ലോറിഡയില്‍ മൂന്ന് ആന്ത്രാക്സ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ മീഡിയ കെട്ടിടത്തില്‍ സണ്‍ ദിനപത്രത്തില്‍ ജോലി ചെയ്തിരുന്ന റോബര്‍ട്ട് സ്റീവന്സനാണ് ആദ്യം ആന്ത്രാക്സ് ബാധയേറ്റ് മരിച്ചത്. അതേ കെട്ടിടത്തിലെ ജോലിക്കാരിയായിരുന്ന ഏണസ്റോ ബ്ലാങ്കോ ഇപ്പോള്‍ ചികിത്സയിലാണ്.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications